Around us

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്; അള്ളാഹു അക്ബര്‍ മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകരുടെ പ്രതിഷേധം

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന നടത്തുന്നതെന്നാണ് വിവരം.

കണ്ണൂര്‍ മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി, എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇ.ഡി പരിശോധനയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇ.ഡി റെയ്ഡ് നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വീടിന് മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ എസ്.ഡി.പി.ഐ പ്രതിഷേധത്തിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരും മാര്‍ച്ചുമായി എത്തിയത്.

ഇ.ഡി ഗോബാക്ക്, അള്ളാഹു അക്ബര്‍, ആര്‍.എസ്.എസ് ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്.

അടുത്തിടെ നടന്ന പൊതുപരിപാടിയില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ഷഫീഖ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.

മലപ്പുറം എരമംഗലം പെരുമ്പടപ്പിലും ഇ.ഡി റെയ്ഡിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പോപ്പുലര്‍ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷന്‍ പ്രസിഡന്റ് റസാക്ക് കുറ്റിക്കാടന്റെ വീട്ടിലാണ് എസ്.ഡി.പി.ഐ റെയ്ഡ് നടത്തിയത്. രാവിലെ 10.30നാണ് റെയ്ഡ് ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധിച്ച് കൊണ്ടെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇ.ഡി ഉദ്യോഗസ്ഥരുമായും പൊലീസുമായും വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു.

ദല്‍ഹി കലാപത്തിന് ശേഷം സമാനമായ രീതിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അതിന് തുടര്‍ച്ചയായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT