Around us

'ജിഡിപിയിലുണ്ടായ ഇടിവ് ഭയപ്പെടണം'; രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അപകടത്തിലെന്ന് രഘുറാം രാജന്‍

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച നിരക്കിലുണ്ടായിരിക്കുന്ന ഇടിവില്‍ ആശങ്കപ്പെടണമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ജിഡിപി വളര്‍ച്ച സൂചിപ്പിക്കുന്നതിനേക്കാള്‍ മോശമാണ് ഇന്ത്യയുടെ സാമ്പത്തിക രംഗമെന്നും ലിങ്ക്ഡ്ഇന്‍ പബ്ലിഷ് ചെയ്ത കുറിപ്പില്‍ രഘുറാം രാജന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. കൊവിഡ് വ്യാപനം സാരമായി ബാധിച്ച അമേരിക്കയും ഇറ്റലിയും പോലുള്ള രാജ്യങ്ങളില്‍ പോലും ഇത്രയും ഇടിവ് ഉണ്ടായിട്ടില്ല. സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിന് ആശ്വാസപദ്ധതികള്‍ അനിവാര്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

സാമ്പത്തിക രംഗത്തെ സഹായിക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കണമെന്നും, ഇതിന് സര്‍ക്കാര്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 'ഭാവിയിലേക്ക് വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കുന്നത്, എന്നാല്‍ ഈ തന്ത്രം സ്വയം പരാജയപ്പെടുത്തുന്നതാണ്.'

'സാധാരണക്കാര്‍ക്കായി ആശ്വാസ പാക്കേജുകള്‍ ഉണ്ടായില്ലെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഇല്ലാതെ വരും, കുട്ടികളെ സ്‌കൂളില്‍ വിടാതെ ജോലിക്കോ, യാചിക്കാനോ വിടേണ്ടി വരും. അവര്‍ സ്വര്‍ണം പണയം വെച്ചുള്‍പ്പടെ കടം വാങ്ങും. അവരുടെ ഇഎംഐയും പലിശയും കുമിഞ്ഞ് കൂടും. ചെറുകിട- ഇടത്തരം സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതുതന്നെയാകും സംഭവിക്കുക', രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT