Around us

‘36 രൂപയ്ക്ക് പെട്രോളെന്ന് പറഞ്ഞവര്‍ ഏത് കമ്പനി കാരണമാണ് ഇപ്പോള്‍ മിണ്ടാത്തത്’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക 

THE CUE

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിടിവിന്റെ ആനുകൂല്യം എന്തുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നില്ലെന്ന് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്ര. ലോകത്താകമാനം ക്രൂഡ് ഓയില്‍ വില കുറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുതിക്കുകയാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ സാധാരണക്കാരന് വിലയിടിവിന്റെ ആനുകൂല്യം ലഭിക്കാത്തത്. ഡല്‍ഹിയിലും മുംബൈയെിലും 36 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കുമെന്ന് അവകാശപ്പെട്ട ബിജെപി നേതാക്കള്‍ ഏത് കമ്പനി കാരണമാണ് ഇപ്പോള്‍ മിണ്ടാത്തതെന്നും പ്രിയങ്ക ചോദിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുകയായിരുന്നു പ്രിയങ്ക. മോദി സര്‍ക്കാര്‍ റോഡ് സെസ് ഒരു രൂപയും കൂട്ടിയിരുന്നു. ഇതടക്കം മൂന്ന് രൂപയാണ് ഒരു ലിറ്റര്‍ എണ്ണവിലയില്‍ നിന്ന് കേന്ദ്രം അധികമായി ഈടാക്കാന്‍ തീരുമാനിച്ച് ശനിയാഴ്ച ഉത്തരവിറക്കിയത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുമ്പോഴാണ് കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയും റോഡ് സെസും വര്‍ധിപ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് വിലക്കുറവില്‍ എണ്ണ ലഭ്യമാക്കാനുള്ള സാഹചര്യമാണ് ഇതെന്നിരിക്കെയാണ് മോദി സര്‍ക്കാരിന്റെ വിപരീത നടപടി. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT