Around us

‘ഹസ്തദാനം ഒഴിവാക്കി നമസ്‌തെ പറയാം’, കൊറോണയെ എതിര്‍ക്കാന്‍ ഭാരതീയ സംസ്‌കാരം; സന്ദേശവുമായി അനുപം ഖേറും കണ്ണന്താനവും

‘ഹസ്തദാനം ഒഴിവാക്കി നമസ്‌തെ പറയാം’, കൊറോണയെ എതിര്‍ക്കാന്‍ ഭാരതീയ സംസ്‌കാരം, സന്ദേശവുമായി അനുപം ഖേറും കണ്ണന്താനവും

THE CUE

കൊറോണ വൈറസ് ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഹസ്തദാനം ഒഴിവാക്കി ഇന്ത്യയുടെ പരമ്പരാഗത രീതിയായ 'നമസ്‌തെ' കൊണ്ട് അഭിവാദ്യം ചെയ്യണമെന്ന് നടന്‍ അനുപം ഖേര്‍. പരസ്പരം അഭിവാദ്യം ചെയ്യാനുള്ള ഉചിതമായ മാര്‍ഗം കൈകള്‍ കൂപ്പി നമസ്‌തെ പറയലാണ്. ഈ രീതി തികച്ചും ആരോഗ്യപരവും സൗഹാര്‍ദ്ദപരവുമാണെന്ന് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.

അണുബാധ തടയാന്‍ കൈകള്‍ കഴുകണമെന്ന് നിരവധി പേര്‍ എന്നോട് പറയുന്നുണ്ട്. ഞാനത് ചെയ്യാറുമുണ്ട്. വൈറസ് വ്യാപനം തടയാന്‍ നമ്മള്‍ കരുതി ഇരിക്കണമെന്നും അനുപം ഖേര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനുപം ഖേറിന്റെ വീഡിയോക്ക് പിന്നാലെ ബി ജെ പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തു വന്നു. പാര്‍ലമെന്റില്‍ എംപിമാര്‍ ഹസ്തദാനത്തിനായി കൈകള്‍ നീട്ടിയാല്‍ താന്‍ കൈ കൊടുക്കില്ല. ഇതിന് കാരണവും കൊറോണ വൈറസ് പടരുമോ എന്ന ഭീതി തന്നെയാണ്. കൈകള്‍ ശുചിയായി ഇരിക്കാന്‍ സാനിറ്റൈസറും താന്‍ കയ്യില്‍ കരുതുന്നുണ്ടെന്ന് കണ്ണന്താനം മനോരമ ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ നിയന്ത്രണവിധേയമാണെങ്കിലും ഇന്ത്യയില്‍ പല ഇടങ്ങളും കൊറോണ ഭീതിയിലാണ്. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഉള്‍പ്പടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകള്‍ തുടരുകയാണ്. ഇന്ത്യയിലേക്ക് എത്തുന്ന എല്ലാവരെയും സ്‌ക്രീനിങ് ടെസ്റ്റിന് വിധേയമാക്കാനാണ് തീരുമാനം.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT