Around us

എട്ട് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു; യുപിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് എട്ട് മാസം ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയടക്കം എട്ട് ആശുപത്രികളില്‍ യുവതിയുമായി എത്തിയെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു. 13 മണിക്കൂര്‍ നീണ്ട അലച്ചിലിന് ഒടുവിലാണ് 30കാരിയായ നീലം മരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആദ്യം ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ആറ് ആശുപത്രികളില്‍ ഓട്ടോയിലാണ് പോയത്, അവര്‍ ചികിത്സിക്കാന്‍ തയ്യാറായില്ല, ഓക്‌സിജന്‍ ആവശ്യമായതിനെ തുടര്‍ന്ന് ആംബുലന്‍സിലാണ് രണ്ട് ആശുപത്രികളെ കൂടി സമീപിച്ചത്, എന്നാല്‍ അവരും തന്റെ സഹോദരിയെ നോക്കാന്‍ പോലും തയ്യാറായില്ലെന്നും സഹോദരന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. രോഗിയെ പ്രവേശിപ്പിക്കാന്‍ കിടക്കകളിലെന്നും സൗകര്യമില്ലെന്നും പറഞ്ഞാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതെന്നും അദ്ദേഹം പറയുന്നു.

ഭര്‍ത്താവായ ബിജേന്ദ്ര സിങും യുവതിക്കൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയും തന്റെ ഭാര്യയ്ക്ക് ചികിത്സ നിഷേധിച്ചതായി ബിജേന്ദ്ര സിങ് പറയുന്നു. നോയിഡയിലെ ആശുപത്രി കൊവിഡ് പരിശോധന വെണമെന്ന് പറഞ്ഞ് തങ്ങളില്‍ നിന്ന് 4500 രൂപ ഈടാക്കി, എന്നാല്‍ ബെഡുകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. 5800 രൂപ വാടക നല്‍കിയാണ് സ്വകാര്യ ആംബുലന്‍സ് വാടകയ്ക്ക് എടുത്തതെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

SCROLL FOR NEXT