Around us

ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കണ്ടില്ല, കൊവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിയ റിപ്പോര്‍ട്ടിന് പിന്നില്‍ ധനവകുപ്പ്

സംസ്ഥാനത്ത് എ.പി.എല്‍ വിഭാഗത്തിന് കൊവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിയ തീരുമാനത്തിന് പിന്നില്‍ ധനവകുപ്പിന്റെ കര്‍ശന നിലപാടെന്ന് റിപ്പോര്‍ട്ട്. ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും കാണാതെയാണെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എ.പി.എല്‍ വിഭാഗത്തിന് കൊവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കുന്ന ഉത്തരവിനെതിരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സൗജന്യ ചികിത്സ തുടരാനാകില്ലെന്ന് ഫിനാന്‍സ് സെക്രട്ടറി എതിര്‍ നോട്ടെഴുതിയതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ഇറക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി നിര്‍ബന്ധിതനാവുകയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപ വരെ കിടക്കക്ക് ഈടാക്കാനായിരുന്നു പറഞ്ഞത്. സ്വകാര്യ ആശുപത്രികളില്‍ 2645 മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി നല്‍കിയിരുന്നു. നിരക്ക് ബ്‌ളാക്ക് ഫംഗസ് ചികിത്സയ്ക്കടക്കം ബാധകമാണ്.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT