Around us

മത നേതാക്കളുടെ നാവില്‍ നിന്നും വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്, സമാധാവും സൗഹൃദവുമാണ് ഉദ്‌ഘോഷിക്കേണ്ടതെന്ന് മാര്‍പാപ്പ

മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറിയില്‍ ക്രൈസ്തവ ജൂത മതനേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് സൗഹാര്‍ദ പക്ഷത്ത് നില്‍ക്കണമെന്നും ദൈവം സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.

അപരന്റെ പേര് പറഞ്ഞല്ല ദൈവത്തിന്റെ പേര് പറഞ്ഞാണ് സംഘടിക്കേണ്ടത്. മതനേതാക്കളുടെ നാവില്‍ വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്. അവര്‍ ഉദ്‌ഘോഷിക്കേണ്ടത് സമാധാനവും സൗഹൃദവുമാണെന്നും മാര്‍പാപ്പ പറഞ്ഞു.

ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണമെന്നും അവരോട് തുറന്ന മനസോടെ പെരുമാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

ജൂത വിരുദ്ധതയുടെ അംശങ്ങള്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും ഇപ്പോഴും തുടരുന്നുണ്ടെന്നും മാര്‍പാപ്പ ഹംഗറിയില്‍ പറഞ്ഞു. ഹംഗറിയിലെത്തിയ മാര്‍പാപ്പ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി 40 മിനുറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ച നടത്തി. വിക്ടര്‍ ഓര്‍ബന്റെ കുടിയേറ്റ വിരുദ്ധ സമീപനം ഉള്‍പ്പെടെ പല നിലപാടുകളോടും മാര്‍പാപ്പയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു.

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

SCROLL FOR NEXT