Around us

ലഘുലേഖ പിടിച്ചതുകൊണ്ട് മാവോയിസ്റ്റാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍, കൂടുതല്‍ പേരിലേക്ക് അന്വേഷണമെന്ന് പൊലീസ്

THE CUE

കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഐഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് പിന്നാലെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. കൂടുതല്‍ പേരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു. അതേ സമയം ലഘുലേഖ ഉള്ളതുകൊണ്ടുമാത്രം മാവോയിസ്റ്റാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയ സംഭവത്തില്‍ കടുത്ത നിലപാടിലാണ് സിപിഐഎം പ്രാദേശിക നേതൃത്വം. കാട്ടില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ നഗരത്തിലെ കണ്ണികളാണ് അലനും ഷുഹൈബുമെന്നാണ് പൊലീസ് വാദമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കോഴിക്കോട് ജയിലില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റുന്നത് വേണ്ടെന്ന് വച്ചിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുന്നുണ്ട്.

മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവ് വേണമെന്നും നിരോധിത സംഘടനയിലെ അംഗമാണെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിയണമെന്നും യുഎപിഎ അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പ്രതികരിച്ചിരുന്നു. പൊലീസ് യുഎപിഎ ചുമത്തിയ മിക്ക കേസിലും വ്യക്തമായ തെളിവില്ലെന്നും പിഎസ് ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

യുഎപിഎ ചുമത്തിയത് പൊലീസിന്റെ നാടകമാണെന്ന് താഹ ഫസലിന്റെ ഉമ്മ ജമീല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവെടുപ്പിനായി വീട്ടിലെത്തിച്ച താഹയെ പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായും ഇവര്‍ പറഞ്ഞിരുന്നു. ഇത് പൊലീസ് ചിത്രീകരിച്ചെന്നും ജമീല പറഞ്ഞിരുന്നു. അലന്‍ ഷുഹൈബിന്റെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കിട്ടിയെന്ന പൊലീസ് വാദം ശരിയല്ലെന്ന് അമ്മ സബിതാ ശേഖറും പറഞ്ഞിരുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT