Around us

കുട്ടികളിലെ മാനസിക പിരിമുറുക്കം മാറ്റാന്‍ ക്ലാസെടുപ്പിച്ചത് പോക്‌സോ കേസ് പ്രതിയെക്കൊണ്ട്

പോക്‌സോ കേസ് പ്രതിയായ ഡോ ഗിരീഷിനെ കൊണ്ട് കുട്ടികളിലെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരിശീലന പരിപാടി നടത്തി വിദ്യാഭ്യാസ വകുപ്പ് . തിരുവനന്തപുരത്ത് രണ്ട് പോക്‌സോ കേസുകളില്‍ വിചാരണ നേരിടുന്ന ഡോ. ഗിരീഷിനെ വിഎച്ച്എസ്ഇയുടെ വെബിനാറില്‍ പങ്കെടുപ്പിക്കുകയായിരുന്നു. കൊവിഡ് കാലത്ത് കുട്ടികളിലെ മാനസിക സംഘര്‍ഷമെന്ന വിഷയത്തിലായിരുന്നു വെബിനാര്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

389 സ്‌കൂളുകളിലെ കരിയര്‍ മാസ്റ്റര്‍മാര്‍ക്കായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന നിലയിലാണ് ഗിരീഷിനെ ഉള്‍പ്പെടുത്തിയത്. ക്ഷണിച്ചിരുന്നെങ്കിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ലയണ്‍സ് ക്ലബ്ബിന്റെ യുവജന വിഭാഗം കോഡിനേറ്റര്‍ കൂടിയാണ് ഗിരീഷ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ ഉണ്ടായിരുന്നത് അറിയില്ലായിരുന്നുവെന്നാണ് വിഎച്ച്എസ്‌ഇ വിഭാഗത്തിന്റെ പ്രതികരണം. പോക്‌സോ കേസിലുള്‍പ്പെട്ട ഇയാളെ അറസ്റ്റ് ചെയ്യാതെ ഫോര്‍ട്ട് പൊലീസ് മാസങ്ങളോളം ഒളിച്ചുകളിച്ചത്. വിവാദമായിരുന്നു. ഒടുവില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് നടപടിയുണ്ടായത്. റിമാന്‍ഡില്‍ തടവില്‍ കഴിഞ്ഞിരുന്ന ജില്ലാ ജയിലിലും പിന്നീട് ഇയാളെ കൊണ്ട് ക്ലാസെടുപ്പിച്ചിരുന്നു. അന്നും ലയണ്‍സ് ക്ലബ്ബിന്റെ പേരിലായിരുന്നു ഗിരീഷ് എത്തിയത്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT