Around us

സമസ്തയുടെ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കൊപ്പം; സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി.എം.എ സലാം

സമസ്തയുടെ പ്രവര്‍ത്തകര്‍ നൂറ് ശതമാനവും തങ്ങളുടെ കൂടെയാണെന്ന് കോഴിക്കോട്ടെ സമ്മേളനം വ്യക്തമാക്കിയെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഇപ്പോള്‍ ഞങ്ങള്‍ പതിനായിരം പേര്‍ക്കെതിരെ കേസെടുത്തുവെന്നാണ് പറയുന്നത്. ഞങ്ങള്‍ പതിനായിരം ആളുകള്‍ ജയിലില്‍ പോകാന്‍ തയ്യാറായാണ് നില്‍ക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതാണ് കുറ്റമെങ്കില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്നും പി.എം.എ സലാം ചോദിച്ചു. മുസ്ലിം ലീഗിന്റെ ശക്തി കണ്ടപ്പോള്‍ വെറളിപിടിച്ചിട്ടോ വെപ്രാളപ്പെട്ടിട്ടോ കാര്യമില്ലെന്നും മുഖ്യമന്ത്രി പാകതയോടെ കാര്യങ്ങള്‍ നേരിടണമെന്നും പി.എം.എ സലാം പറഞ്ഞു.

പി.എം.എ സലാം പറഞ്ഞത്

വെറും നാല് ദിവസം കൊണ്ട് ആ കടപ്പുറത്ത് അടിഞ്ഞുകൂടിയ ജനങ്ങളെ കണ്ടപ്പോള്‍ ആര്‍ക്കായാലും വെറളി പിടിക്കും. പക്ഷേ മുഖ്യമന്ത്രിയൊക്കെയാകുമ്പോള്‍ കുറച്ച് പാകത വേണ്ടേ. എല്ലാ മേഖലകളിലും സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത്രയും സങ്കീര്‍ണമായ ഒരു സാഹചര്യം കേരളത്തിലുണ്ടായപ്പോള്‍ അതിനെ മറച്ചുവെക്കാന്‍ മുസ്ലിം ലീഗിന്റെ മേലെ കയറിയിട്ട് കാര്യമൊന്നുമില്ല.

മുസ്ലിം ലീഗിന്റെ ശക്തി കണ്ടപ്പോള്‍ വെറളിപിടിച്ചിട്ടോ വെപ്രാളപ്പെട്ടിട്ടോ കാര്യമില്ല. ഇപ്പോള്‍ ഞങ്ങള്‍ പതിനായിരം പേര്‍ക്കെതിരെ കേസെടുത്തുവെന്നാണ് പറയുന്നത്. ഞങ്ങള്‍ പതിനായിരം ആളുകള്‍ ജയിലില്‍ പോകാന്‍ തയ്യാറായാണ് നില്‍ക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ നടത്തിയതാണ് കുറ്റമെങ്കില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്കറിയില്ല,'' പി.എം.എ സലാം പറഞ്ഞു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT