Around us

‘കെ സുരേന്ദ്രന്റെ യാത്ര നിഷിദ്ധമായി കാണുന്നില്ല’; പ്രതികരണവുമായി മുഖ്യമന്ത്രി 

THE CUE

ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ യാത്ര ചെയ്യേണ്ട ആവശ്യം വന്നതിനാലാകാം ലോക്ക് ഡൗണിലും കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തരത്തേക്ക് സഞ്ചരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു മറുപടി. ആ യാത്ര നിഷിദ്ധമായ കാര്യമായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

അദ്ദേഹം ഒരു പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകന്‍ ആണ്. സംസ്ഥാന പ്രസിഡന്റ് അല്ലേ, ആ നിലയ്ക്ക് സഞ്ചരിക്കേണ്ട ആവശ്യം വന്നിട്ടുണ്ടാകും. അതുകൊണ്ട് സഞ്ചരിച്ചതാകും. സാധാരണ നിലയ്ക്ക് അത് നിഷിദ്ധമായ കാര്യമായി പൊതുവില്‍ കാണുന്നില്ല. പൊതു പ്രവര്‍ത്തകരുടെ ചില കാര്യങ്ങള്‍ക്കുള്ള ചില സമയത്തെ സഞ്ചാരത്തെ അങ്ങനെ കാണാനാകില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക് ഡൗണ്‍ ഉത്തരവ് നിലനില്‍ക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയതാണ് വിവാദമായത്. ഓരോരുത്തരും നില്‍ക്കുന്നിടത്ത് തുടരാനായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്. ഈ സമയത്ത് കോഴിക്കോട്ടെ വീട്ടിലായിരുന്നു കെ സുരേന്ദ്രന്‍. ഇവിടെ നിന്നും തിരുവനന്തപുരത്തെത്തിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. പൊലീസിന്റെ പാസ് കിട്ടിയാല്‍ മാത്രമേ ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യാനാകൂ. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT