Around us

നാര്‍ക്കോട്ടിക് ജിഹാദിന്റെ രചയിതാവ് പാലാ ബിഷപ്പാണ്, നിലപാടില്‍ പിണറായിയെയും വി.ഡി സതീശനെയും അഭിനന്ദിച്ച് ചിദംബരം

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.

തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളാണ് ലവ് ജിഹാദ് എന്ന രാക്ഷസനെ ഉണ്ടാക്കിയത്. പുതിയ രാക്ഷസന്‍ നാര്‍ക്കോട്ടിക് ജിഹാദാണ്.

പാലാ ബിഷപ്പാണ് നാര്‍ക്കോട്ടിക് ജിഹാദിന്റെ രചയിതാവ് എന്നത് എന്നെയും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യരെയും വേദനപ്പിക്കുന്നുണ്ട്.

സ്‌നേഹവും നാര്‍ക്കോട്ടിക്‌സും സത്യമാണെങ്കിലും അതിനോട് ജിഹാദ് എന്ന വാക്ക് ചേര്‍ക്കുന്നത് വികൃത ചിന്താഗതിയുടെ ഭാഗമാണ്,'' പി.ചിദംബരം പറഞ്ഞു. ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലായിരുന്നു ചിദംബരം നാര്‍ക്കോട്ടിക്, ലവ് ജിഹാദ് ചര്‍ച്ചകളെ രൂക്ഷമായി വിമര്‍ശിച്ചത്

ഇത്തരം പ്രവൃത്തികള്‍ക്കെല്ലാം പിന്നില്‍ സ്പര്‍ദ ഉണ്ടാക്കലാണ് ലക്ഷ്യം. ഇത്തരം ഭ്രാന്തുകളെ മതേതര രാഷ്ട്രങ്ങള്‍ തള്ളിക്കളയണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ഹിന്ദുത്വ ഗ്രൂപ്പുകള്‍ ബിഷപ്പിന് പിന്തുണ നല്‍കിയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും ചിദംബരം പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ താന്‍ പിന്തുണയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതില്‍ അതിലേറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലവ് ജിഹാദിനെക്കുറിച്ചോ, നാര്‍ക്കോട്ടിക്ക് ജിഹാദിനെക്കുറിച്ചോ ഉള്ള സംസാരം നിര്‍ത്തിപ്പിക്കണം. എന്നിട്ട് ഗുജറാത്തിലെ തുറമുഖത്തുനിന്ന് 3,000 കിലോ ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതിനെപ്പറ്റി സംസാരിക്കണം.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT