Around us

ആദ്യം നിഷേധിച്ചു, പിന്നെ മയപ്പെടുത്തി; പെഗാസസിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് എന്‍.എസ്.ഒ

ന്യൂഡല്‍ഹി: പെഗാസസുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമെന്ന് എന്‍.എസ്.ഒയുടെ സഹ സ്ഥാപകന്‍ ഷാലേവ് ഹൂലിയോ. മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ഹൂലിയോ പറഞ്ഞു.

നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ പലതും സ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ഹൂലിയോ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ ഗൗരവതരമാണെന്നും ഹൂലിയോ പ്രതികരിച്ചു. അതേസമയം ചോര്‍ന്ന ഡാറ്റയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്‍.എസ്.ഒ നിഷേധിച്ചു.

എന്‍.എസ്.ഒയുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയ അഞ്ച് ക്ലയിന്റുകളെ തങ്ങള്‍ 2016 മുതല്‍ ഒഴിവാക്കിയെന്നും ഹുലിയോ കൂട്ടിച്ചേര്‍ത്തു. പെഗാസസ് പ്രൊജക്ട അടിസ്ഥാനരഹിതമാണെന്ന് എന്‍.എസ്.ഒ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ ആരോപിച്ചിരുന്നു.

അതേസമയം നേരത്തെ റിപ്പോര്‍ട്ടിനെ പൂര്‍ണമായും നിരാകരിച്ച എന്‍.എസ്.ഒ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മൃദു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെയും പൗര സമൂഹത്തെയം ബഹുമാനിക്കുന്നുണ്ടെന്നും ഹൂലിയോ പ്രതികരിച്ചു. ചില സാഹചര്യങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നുണ്ടന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT