Around us

ആദ്യം നിഷേധിച്ചു, പിന്നെ മയപ്പെടുത്തി; പെഗാസസിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് എന്‍.എസ്.ഒ

ന്യൂഡല്‍ഹി: പെഗാസസുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമെന്ന് എന്‍.എസ്.ഒയുടെ സഹ സ്ഥാപകന്‍ ഷാലേവ് ഹൂലിയോ. മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ഹൂലിയോ പറഞ്ഞു.

നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ പലതും സ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ഹൂലിയോ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ ഗൗരവതരമാണെന്നും ഹൂലിയോ പ്രതികരിച്ചു. അതേസമയം ചോര്‍ന്ന ഡാറ്റയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്‍.എസ്.ഒ നിഷേധിച്ചു.

എന്‍.എസ്.ഒയുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയ അഞ്ച് ക്ലയിന്റുകളെ തങ്ങള്‍ 2016 മുതല്‍ ഒഴിവാക്കിയെന്നും ഹുലിയോ കൂട്ടിച്ചേര്‍ത്തു. പെഗാസസ് പ്രൊജക്ട അടിസ്ഥാനരഹിതമാണെന്ന് എന്‍.എസ്.ഒ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ ആരോപിച്ചിരുന്നു.

അതേസമയം നേരത്തെ റിപ്പോര്‍ട്ടിനെ പൂര്‍ണമായും നിരാകരിച്ച എന്‍.എസ്.ഒ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മൃദു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെയും പൗര സമൂഹത്തെയം ബഹുമാനിക്കുന്നുണ്ടെന്നും ഹൂലിയോ പ്രതികരിച്ചു. ചില സാഹചര്യങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നുണ്ടന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT