Around us

നരേന്ദ്രമോദിയുടെ പിതാവ് ചായക്കട നടത്തിയതിന് രേഖകളില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവ് ദാമോദര്‍ദാസ് റെയില്‍വേ സ്‌റ്റേഷനില്‍ ചായക്കട നടത്തിയതിന് രേഖകളില്ലെന്ന് റെയില്‍വേ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പശ്ചിമ റെയില്‍വേ മറുപടി നല്‍കിയത്. പവന്‍ പരീക് എന്ന അഭിഭാഷകനാണ് ദാമോദര്‍ ദാസ് റെയില്‍വേ സ്‌റ്റേഷനില്‍ ചായക്കട നടത്തിയതിന്റെ വിശദാംശങ്ങള്‍ തേടിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചായക്കട ലീസിനെടുത്ത കാലയളവ് ഏതാണെന്നടക്കം 11 കാര്യങ്ങളിലാണ് ഇദ്ദേഹം വിശദാംശങ്ങള്‍ എഴുതി ചോദിച്ചത്. എപ്പോഴാണ് കടയ്ക്ക് പെര്‍മിറ്റ് അനുവദിച്ചതെന്ന് ആരായുകയും ഇതിന്റെയെല്ലാം രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് മറുപടി ലഭിച്ചില്ല. അത്തരത്തില്‍ അപേക്ഷ ലഭിച്ചില്ലെന്നായിരുന്നു പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതോടെ പവന്‍ പരീക് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. ഏറെക്കാലം മുന്‍പത്തെ വിവരമാണ് അപേക്ഷകന്‍ തേടിയതെന്നും അന്നത്തെ റെക്കോര്‍ഡുകള്‍ അഹമ്മദാബാദ് ഡിവിഷന്‍ സൂക്ഷിച്ചിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്. മോദി ചെറുപ്പകാലത്ത് ട്രെയിനിലും റെയില്‍വേ പ്ലാറ്റ്‌ഫോമിലും ചായ വില്‍പ്പന നടത്തിയതിന് രേഖകളില്ലെന്ന് 2015 ല്‍ സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷയില്‍ മറുപടി വന്നിരുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT