Around us

റെയിൽവേസ്റ്റേഷനുകളിൽ ഇനി നിലത്ത് തുപ്പണ്ട; സ്പിറ്റ് ബാഗുകളുമായി ഇന്ത്യൻ റെയിൽവേ

തങ്ങൾക്ക് സ്ഥിരം തലവേദനയായ യാത്രക്കാരുടെ തുപ്പലുകൾ ഒഴിവാക്കാനായി പുതിയ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇനിമുതൽ യാത്രക്കാർക്ക് സ്റ്റേഷനുകളിൽനിന്ന് ചെറിയ തുപ്പൽ പാത്രങ്ങൾ വാങ്ങിക്കാൻ ലഭിക്കും. ഇതുവഴി വലിയ സാമ്പത്തികലാഭമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

യാത്രക്കാരുടെ തുപ്പലുകൾ കഴുകിക്കളയാനായി മാത്രം 1200 കോടി രൂപയോളമാണ് റെയിൽവേക്ക് ഒരു വർഷം ചിലവ് വരുന്നത്.

ട്രെയിനുകളിലും പ്ലാറ്റുഫോമുകളിലും മറ്റും യാത്രക്കാർ മുറുക്കിത്തുപ്പുന്നത് കഴുകാനായി മാത്രം വരുന്ന ചിലവാണിത്. ഈ തുപ്പലുകളുടെ കറ ദീർഘകാലം നിലനിൽക്കുമെന്നതിനാൽ വെള്ളവും ലായനിയുമെല്ലാം മേടിച്ച് കഴുകേണ്ട വകയിലാണ് റെയിൽവേക്ക് വലിയൊരു തുക നഷ്ടം വരുന്നത്.

ഈ പ്രതിസന്ധി മറികടക്കാനാണ് റെയിൽവേ സ്പിറ്റ് ബാഗുകൾ കൊണ്ടുവരുന്നത്. പുനരുപയോഗസാധ്യതയുള്ളതും ഉള്ളിൽ ചെടികളുടെ വിത്തുകളുള്ളതുമായ ചെറിയ പാത്രങ്ങളാണ് റെയിൽവേ കൊണ്ടുവരുന്നത്. പോക്കറ്റിൽ ഒതുങ്ങാവുന്ന വലിപ്പത്തിലുള്ള അവ മണ്ണിൽ പെട്ടെന്ന് അലിയുന്നതും, അതുവഴി പത്രത്തിലുള്ള വിത്തുകളിൽ നിന്ന് ചെടികൾ മുളച്ചുവരുന്നതുമാണ്. അഞ്ച് മുതൽ പത്ത് രൂപ വരെയാണ് ഇവയുടെ വില നിശ്ചയിച്ചിരിക്കുന്നത്.

സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകളിലും കിയോസ്കുകളിലുമാണ് പാത്രങ്ങൾ ലഭിക്കുക.ഇതിനായി ഈസി സ്പിറ്റ് എന്ന് നാഗ്പൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുമായി റെയിൽവെ കരാറിലെത്തിയിട്ടുണ്ട്. നോർത്തേൺ, സെൻട്രൽ, വെസ്റ്റേൺ റെയിൽവെ സോണുകൾ ഇപ്പോൾത്തന്നെ സ്റ്റാർട്ടപ്പുമായി കരാറിലെത്തിയിട്ടുണ്ട്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT