Around us

'സ്‌കീസോഫ്രീനിയ ബാധിച്ചു'; അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്ന് നിര്‍ഭയ കേസിലെ പ്രതി കോടതിയില്‍

നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മയ്ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം പിടിപെട്ടിരിക്കുകയാണെന്നും വൈദ്യസഹായം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി തല ചുമരിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ക്ക് മാനസികരോഗമുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്‌കീസോഫ്രീനിയ ബാധിച്ച വിനയ് ശര്‍മ്മയ്ക്ക് അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിനയ് ശര്‍മ്മയുടെ അപേക്ഷയില്‍ കോടതി തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് തേടി. ശനിയാഴ്ച ഈ കേസ് കോടതി പരിഗണിക്കും.

ഞായറാഴ്ച വൈകീട്ട് ജയിലിലെ ചുമരില്‍ തലയിടിപ്പിച്ച് സാരമായി പരിക്കേല്‍പ്പിച്ചതായി ജയിലധികൃതരാണ് അറിയിച്ചത്. ബലം പ്രയോഗിച്ച് ഇയാളെ പിന്‍തിരിപ്പിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനാണ് മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT