Around us

'സ്‌കീസോഫ്രീനിയ ബാധിച്ചു'; അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്ന് നിര്‍ഭയ കേസിലെ പ്രതി കോടതിയില്‍

നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മയ്ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം പിടിപെട്ടിരിക്കുകയാണെന്നും വൈദ്യസഹായം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി തല ചുമരിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ക്ക് മാനസികരോഗമുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്‌കീസോഫ്രീനിയ ബാധിച്ച വിനയ് ശര്‍മ്മയ്ക്ക് അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിനയ് ശര്‍മ്മയുടെ അപേക്ഷയില്‍ കോടതി തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് തേടി. ശനിയാഴ്ച ഈ കേസ് കോടതി പരിഗണിക്കും.

ഞായറാഴ്ച വൈകീട്ട് ജയിലിലെ ചുമരില്‍ തലയിടിപ്പിച്ച് സാരമായി പരിക്കേല്‍പ്പിച്ചതായി ജയിലധികൃതരാണ് അറിയിച്ചത്. ബലം പ്രയോഗിച്ച് ഇയാളെ പിന്‍തിരിപ്പിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനാണ് മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT