ഇ ശ്രീധരന്‍  പാലാരിവട്ടം  
Around us

‘പുതിയ പാലാരിവട്ടം പാലത്തിന് നൂറ് വര്‍ഷം ഗ്യാരന്റി’; ഇ ശ്രീധരന്റെ വാക്കെന്ന് മന്ത്രി ജി സുധാകരന്‍

THE CUE

പുതിയ പാലാരിവട്ടം പാലത്തിന് മെട്രോ ഉപദേശകന്‍ ഇ ശ്രീധരന്‍ നൂറ് വര്‍ഷം ഗ്യാരന്റി ഉറപ്പു നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഒരു വര്‍ഷം കൊണ്ട് പാലാരിവട്ടം മേല്‍പാലത്തിന്റെ പണി പൂര്‍ത്തിയാകും. പാലത്തിന് 18 കോടി രൂപ ചെലവ് വരും. ഡിഎംആര്‍സിയെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തി. മുന്‍പ് ചെയ്ത പദ്ധതികളുടെ പണം ബാക്കിയുള്ളതിനാല്‍ ഡിഎംആര്‍സിക്ക് ഇപ്പോള്‍ പണം നല്‍കേണ്ടതില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എം സ്വരാജിന്റെ സബ്മിഷന് മറുപടിയായാണ് ജി സുധാകരന്‍ ഇക്കാര്യം അറിയിച്ചത്.

കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് സാങ്കേതിക വിദ്യ താല്‍ക്കാലിക പരിഹാരം മാത്രമാണ്. അതുകൊണ്ടാണ് പുതിയ പാലം പണിയുന്നത്.
ജി സുധാകരന്‍

കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ്ങ് സാങ്കേതിക വിദ്യയില്‍ താല്‍ക്കാലിക പരിഹാരമുണ്ടാക്കാമെന്ന് മദ്രാസ് ഐഐടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷെ ഇത് 10 വര്‍ഷത്തേക്കുള്ള താല്‍ക്കാലിക പരിഹാരം മാത്രമാണ്. പാലാരിവട്ടം പാലത്തിന്റെ ഡിസൈന്‍ മുതല്‍ ക്രമക്കേടുണ്ടായെന്ന് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിക്കേസില്‍ വിജിലന്‍സ് കര്‍ശനമായും നിഷ്പക്ഷമായും നിയമപ്രകാരവുമുള്ള അന്വേഷണമാണ് നടത്തുന്നത്. സര്‍ക്കാരിന് രാഷ്ട്രീയ വൈരാഗ്യമില്ലായെന്നും പൊതുമരാമത്ത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT