Around us

സ്വന്തം പക്ഷത്തെ ആളുകള്‍ തന്നെ സിപിഎമ്മിനെ വെള്ളപൂശുന്നു, അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കെ എം ഷാജി

ഇടതു സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന്‍രെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ. എം ഷാജി. സ്വന്തം പക്ഷത്തെ ആളുകള്‍ തന്നെ കമ്യൂണിസത്തെ വെള്ള പൂശാന്‍ ശ്രമിക്കുകയാണെന്ന് കെ എം ഷാജി പറഞ്ഞു.

താത്വിക കമ്യൂണിസം വേറെ, പ്രായോഗിക കമ്യൂണിസം വേറെ, മെമ്പര്‍ഷിപ്പെടുക്കുന്ന കമ്യൂണിസം വേറെ. ആ കമ്യൂണിസമല്ല ഈ കമ്യൂണിസം, അത് കറുത്തതായിരുന്നു, ഇത് വെളുത്തതായിരുന്നു. അപ്പുറത്ത് കണ്ട കമ്യൂണിസം ചുവന്നതായിരുന്നു എന്നിങ്ങനെയാണ് നേതാക്കള്‍ പറയുന്നത്.

മതനേതാക്കന്മാര്‍ കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റുകാര്‍ മതത്തേയും വിശദീകരിക്കേണ്ട. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയട്ടെയെന്നും ഷാജി പറഞ്ഞു.

പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നവര്‍ മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ പരിസരത്തുനിന്ന് മാറണം എന്നാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ നമ്മുടെ ചിലയാളുകള്‍ അപ്പോഴും അങ്ങനെയല്ല ഇതിങ്ങനെയാണ് എന്നൊക്കെയാണ് അഭിപ്രായപ്പെടുന്നതെന്നും ഷാജി പരിഹസിച്ചു.

അതേസമയം സമസ്ത സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്നത് കമ്യൂണിസ്റ്റുകള്‍ മാത്രമല്ല. ഗവണ്‍മെന്റിനോട് സഹകരിക്കുന്നതില്‍ മറ്റൊരു വശമുണ്ട്. നമ്മള്‍ അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് സഹകരണം. അവിടെ വിദ്വേഷ സമീപനം വേണമെന്നില്ല. അത് തന്ത്രപരമായ നിലപാടാണെന്നായിരുന്നു പൂക്കോട്ടൂര്‍ പറഞ്ഞത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്നവര്‍ മുഴുവന്‍ വിശ്വാസികള്‍ അല്ലാത്തവരാണെന്ന് പറയാനാകില്ല. പല സാഹചര്യങ്ങളാല്‍ സിപിഎമ്മുമായി സഹകരിക്കുന്നവരുണ്ട്. അതിനാല്‍ സര്‍ക്കാരുമായി വിദ്വേഷ സമീപനം സ്വീകരിക്കേണ്ട കാര്യമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

ജേക്‌സ് ബിജോയ്‌യുടെ സംഗീതം; മോളിവുഡ് ടൈംസിലെ അദ്രി ജോ പാടിയ 'ഗോട്ട്' സോങ്

റെട്രോ, ഹൊറർ വൈബിൽ ഒരു ഫൺ ജേർണി; മികച്ച പ്രതികരണം നേടി 'കറക്കം'

1912ൽ കേരളത്തിലെ ഒരു സ്കൂളിൽ തുടങ്ങി, ഇന്ന് നയപ്രഖ്യാപനത്തിൽ; ആർത്തവ അവധി നയമാകുമ്പോൾ

SCROLL FOR NEXT