Around us

ഷാജ് കിരണുമായി സംസാരിച്ചെന്ന ആരോപണം; എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എം.ആര്‍ അജിത് കുമാറിനെ മാറ്റി. വിജിലന്‍സ് ഐ.ജി എച്ച്. വെങ്കിടേഷിന് താത്കാലിക ചുമതല നല്‍കി ഉത്തരവിറങ്ങി.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അജിത്കുമാറിനെ മാറ്റിയത്. പകരം നിയമനം നല്‍കിയിട്ടില്ല.

സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിലും വാര്‍ത്താസമ്മേളനത്തിലും വിജിലന്‍സ് ഡയറക്ടര്‍ എം. ആര്‍ അജിത്കുമാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്‌ന നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ സുഹൃത്ത് പി.എസ് സരിത്തിനെ ലൈഫ് മിഷന്‍ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഷാജ് കിരണിനെ എം.ആര്‍ അജിത് കുമാര്‍ വിളിച്ചിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേസമയം അജിത് കുമാര്‍ ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

ഷാജ് കിരണുമായി സംസാരിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഡി.ജി.പി അനില്‍കാന്തും അജിത് കുമാറിനോട് വിശദാംശങ്ങള്‍ തേടിയിരുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് വിജിലന്‍സിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന വിലയിരുത്തലുമുണ്ടായി.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT