Around us

എല്ലാ വീട്ടുജോലിയും ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്; സമത്വം അടിസ്ഥാനമാക്കിയുള്ളതാണ് വിവാഹമെന്ന് ബോംബെ ഹൈക്കോടതി

ഭാര്യ സ്വകാര്യവസ്തുവല്ലെന്ന് ബോംബെ ഹൈക്കോടതി. സമത്വം അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണ് വിവാഹം. എല്ലാ വീട്ടുജോലിയും ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് രേവതി മോഹിത് ദേരെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചായ ഉണ്ടാക്കി നല്‍കാന്‍ തയ്യാറാകാത്തതിന് ചുറ്റിക കൊണ്ട് അടിച്ചു കൊന്ന വ്യക്തിയുടെ ശിക്ഷ ശരിവെച്ച് കൊണ്ടായിരുന്നു കോടതി നിരീക്ഷണം. ഭാര്യ എല്ലാ ജോലിയും ചെയ്യുമെന്നാണ് ഭര്‍ത്താവ് പ്രതീക്ഷിക്കുന്നത്. ലിംഗഭേദങ്ങളുടെ അസന്തുലിതാവസ്ഥയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

സന്തോഷ് അല്‍ക്കര്‍ എന്ന മുപ്പത്തിയഞ്ചുകാരനാണ് ചായ ഉണ്ടാക്കി നല്‍കാത്തതിന് ഭാര്യയെ തല്ലികൊന്നത്. ആറുവയസ്സുള്ള മകളായിരുന്നു പ്രധാന ദൃക്‌സാക്ഷി. ചായ കിട്ടാത്തതിനെ തുടര്‍ന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതിയുടെ വാദം. 10 വര്‍ഷം തടവാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT