Around us

മരടില്‍ വീണ്ടും അനിശ്ചിതത്വം; സമയം നീട്ടില്ലെന്ന് സബ്കളക്ടര്‍; ഒരാഴ്ച്ച വേണമെന്ന് ഫ്‌ളാറ്റുടമകള്‍

THE CUE

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും അനിശ്ചിതത്വം. സര്‍ക്കാര്‍ അനുവദിച്ച സമയ പരിധി നാളെ അവസാനിക്കാനിരിക്കെ അമ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞിരിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. ഒഴിഞ്ഞുപോകാന്‍ സമയം നീട്ടി നല്‍കില്ല. ഫ്‌ളാറ്റ് വിട്ടുപോകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സമയ പരിധി അവസാനിച്ചാല്‍ ജല-വൈദ്യുത കണക്ഷനുകള്‍ റദ്ദാക്കുമെന്നും കളക്ടര്‍ വ്യക്താക്കി.

വൈദ്യുതി വിച്ഛേദിച്ചാല്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. സാമഗ്രികള്‍ താഴെയിറക്കുന്നത് ദുഷ്‌കരമാകും.

ഫ്‌ളാറ്റ് ഒഴിഞ്ഞുപോകാന്‍ ഒരാഴ്ച്ച കൂടി സമയം വേണമെന്നാണ് ഉടമകളുടെ ആവശ്യം. ഒഴിയാമെന്ന് തങ്ങള്‍ സമ്മതിച്ചതാണ്. സര്‍ക്കാര്‍ മാനുഷിക പരിഗണിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ പറയുന്നു.

സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. പരിസരത്തുള്ള ആറായിരത്തോളം വീടുകളെ ബാധിക്കുമെന്ന് ആശങ്കയറിയിച്ച് പ്രദേശവാസികള്‍ മരട് നഗരസഭയെ സമീപിച്ചു. പരിസരവാസികള്‍ സംഘടിച്ച് പ്രക്ഷോഭം നടത്താനും ആലോചനകളുണ്ട്. പൊളിക്കല്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം പരിസരവാസികളെ കാണാമെന്ന് പ്രത്യേകച്ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ അറിയിച്ചുണ്ട്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT