Around us

തകര്‍ന്നടിഞ്ഞ് ഗോള്‍ഡന്‍ കായലോരവും; അഞ്ച് സെക്കന്‍ഡില്‍ നിലംപൊത്തി 17 നിലകള്‍  

THE CUE

തീരദേശപരിപാലനനിയമം ലംഘിച്ചതിന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ടതില്‍ അവസാനത്തെ ഫ്‌ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 17 നിലകളിലായി 40 അപാര്‍ട്‌മെന്റുകളുണ്ടായിരുന്ന ഗോള്‍ഡന്‍ കായലോരവും സ്‌ഫോടനത്തില്‍ തകര്‍ന്നടിഞ്ഞു. നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് വിഭിന്നമായി പൊളിക്കലിന് മുന്നോടിയായി 1.56 ഓടെയാണ്‌ ആദ്യ സൈറണ്‍ മുഴക്കിയത്. ഒന്നരയ്ക്ക് ആദ്യ സൈറണ്‍ നല്‍കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ടതിനാലാണ് 26 മിനിട്ട് കാലതാമസമുണ്ടായത്. 2.21 നായിരുന്നു രണ്ടാമത്തെ സൈറണ്‍. 2.27 നായിരുന്നു സ്‌ഫോടനം.

ഒന്നരയോടെ 200 മീറ്റര്‍ പരിധിയിലെ എല്ലാ റോഡുകളും അടച്ചിരുന്നു. വൈറ്റില കുണ്ടന്നൂര്‍ ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ച ശേഷമായിരുന്നു സ്‌ഫോടനം. തൈക്കൂടം പാലത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്തുള്ള അംഗനവാടിക്കോ, പുതിയ ഫ്‌ളാറ്റ് സമുച്ചയത്തിനോ കേടുപാടുകള്‍ സംഭവിക്കാതെ സുരക്ഷിതമായാണ് സ്‌ഫോടനം സാധ്യമാക്കിയത്.എഡിഫൈസ് എഞ്ചിനീയറിംഗിനായിരുന്നു പൊളിക്കല്‍ ചുമതല. 960 ദ്വാരങ്ങളിലായി 14.8 കിലോ സ്‌ഫോടകവസ്തുവാണ് കെട്ടിടത്തില്‍ നിറച്ചിരുന്നത്. പൊളിച്ചവയില്‍ ഏറ്റവും ചെറിയ കെട്ടിടമാണ് ഗോള്‍ഡന്‍ കായലോരം. ഞായറാഴ്ച പതിനൊന്ന് മണിയോടെ ജെയ്ന്‍ കോറല്‍കോവ് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT