Around us

മരട് ഫ്‌ളാറ്റ്: പൊളിക്കലിനെതിരെയുള്ള ഉടമകളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു 

THE CUE

എറണാകുളം മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഗോള്‍ഡന്‍ കായലോരം റെസിഡന്റഅ അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും അത് തിരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്കെതിരെയും ഫ്‌ളാറ്റുടമകള്‍. സമിതിക്ക് രൂപം നല്‍കിയത് കോടതിയുടെ അനുമതിയില്ലാതെയാണ്. തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറിയാണ് സമിതിക്ക് രൂപം നല്‍കിയത്. സമിതിയുടെ ഘടന മാറ്റിയത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ മാസം ഇരുപതിനകം ഫ്‌ളാറ്റുകള് പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. പൊളിക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മരട് നഗരസഭ ആരംഭിച്ചിട്ടുണ്ട്. തിരുത്തല്‍ ഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ബാധകമല്ലെന്ന് എഴുതി ഒപ്പിട്ടാണ് ഗോള്‍ഡന്‍ കായലോരത്തിലെ ഉടമകള്‍ ഇന്നലെ നോട്ടീസ് സ്വീകരിച്ചത്. മറ്റ് മൂന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങളിലുള്ളവരും കൈപ്പറ്റാത്തതിനെത്തുടര്‍ന്ന് നോട്ടീസ് ചുവരില്‍ പതിപ്പിക്കുകയായിരുന്നു അധികൃതര്‍. അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

ഫ്‌ളാറ്റ് പൊളിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉടമകള്‍ നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരിക്കുകയാണ്. എറണാകുളം എംപി ഹൈബി ഈഡന്‍ സമരം ഉദ്ഘാടനം ചെയ്തു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT