Around us

‘അട്ടപ്പാടിയിലെ രക്തത്തിന് മോദി-പിണറായി കൂട്ടുകെട്ട് മറുപടി പറയണം’; അമ്പായത്തോടില്‍ സായുധ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയെന്ന് പൊലീസ് 

THE CUE

കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോടില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയെന്ന് പൊലീസ്. നാല് മാവോവാദികള്‍ തിങ്കളാഴ്ച രാവിലെ ആറുമണിയോടെ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തിയെന്ന് പൊലീസ് പറഞ്ഞു. ടൗണില്‍ പോസ്റ്ററുകള്‍ പതിച്ച സംഘം ലഖുലേഖകള്‍ വിതരണം ചെയ്തതായും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തിയവരില്‍ ഒരു വനിതയുമുണ്ട്. അല്‍പ്പസമയത്തിന് ശേഷം ഇവര്‍ വനത്തിലേക്ക് മടങ്ങി.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് വിതരണം ചെയ്ത ലഘുലേഖയും പതിച്ച പോസ്റ്ററുകളും. ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാനുള്ള സൈനിക രാഷ്ട്രീയ ദൗത്യമാണ് മോദി നടപ്പാക്കുന്ന ഓപ്പറേഷന്‍ സമാധാന്‍. ജനുവരി 31 നുള്ള സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും പോസ്റ്ററിലുണ്ട്. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി-പിണറായി കൂട്ടുകെട്ടാണെന്നും കുറിച്ചിട്ടുണ്ട്.

തിരിച്ചടിക്കാന്‍ സായുധരാവുകയെന്ന ആഹ്വാനം പോസ്റ്ററിലും ലഘുലേഖയിലുമുണ്ട്. സംഘം എത്തുമ്പോള്‍ ടൗണില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ലഘുലേഖ നേരിട്ട് വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.സംഘത്തില്‍ മലയാളം സംസാരിക്കുന്നവരുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കൊട്ടിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT