Around us

'താലി അഴിച്ചുമാറ്റുന്നത് മാനസിക പീഡനം'; പ്രചരിച്ച വാര്‍ത്ത തെറ്റ്

ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞതായി മാധ്യമങ്ങളില്‍ പ്രചരിപ്പ വാര്‍ത്ത തെറ്റ്. ഈറോഡ് മെഡിക്കല്‍ കോളേജ് പ്രഫസറായ സി. ശിവകുമാറിന്റെ വിവാഹ മോചന ഹര്‍ജിയിലെ ജസ്റ്റിസ് വി.എം വേലുമണി എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിധിയായിരുന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.

2016ലായിരുന്നു കുടുംബകോടതിയില്‍ മാനസിക ക്രൂരതയുടെ പേരില്‍ ഈറോഡ് മെഡിക്കല്‍ കോളേജ് പ്രഫസറായ സി. ശിവകുമാര്‍ വിവാഹമോചനം തേടിയത്. തന്റെ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അപമാനിച്ചുവെന്നും സ്വഭാവത്തെ ചോദ്യം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ് നല്‍കിയത്.

മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയില്‍ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു എന്നായിരുന്നു. എന്നാല്‍ തന്നെ തന്റെ ജോലിസ്ഥലത്തുവന്ന് അപമാനിച്ചതും സ്വഭാവത്തിനെ ചോദ്യം ചെയ്തതും മാനസിക പീഡനമാണെന്നാണ് ഭര്‍ത്താവ് വാദിച്ചത്. കൂടാതെ ഭാര്യ താലി അഴിച്ചുമാറ്റി തന്റെ നേരെ എറിഞ്ഞുവെന്നതിലൂടെ അനുരഞ്ജനത്തിന് താല്പര്യമില്ല എന്ന ഉദ്ദേശം വ്യക്തമാക്കി എന്നുമാണ് ശിവകുമാറിന്റെ അഭിഭാഷകര്‍ വാദിച്ചത്.

ശിവകുമാറിന്റെ വാദങ്ങള്‍ കക്ഷി നിഷേധിച്ചിരുന്നു. കൂടാതെ അര്‍ദ്ധരാത്രി വരെയുള്ള സെല്‍ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ തന്നെ അടിച്ചുവെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഫോണിലൂടെ സഹപ്രവര്‍ത്തകരായ സ്ത്രീകളുമായിട്ടായിരുന്നു ഭര്‍ത്താവ് സംസാരിച്ചിരുന്നതെന്നും ഭാര്യക്കുണ്ടായിരുന്ന സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടതി വിധിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വാദങ്ങള്‍ പരിഗണിച്ച് കോടതി ഡൈവോഴ്‌സ് അനുവദിച്ചത്. 2016 ജൂണ്‍ 15ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ച കേസില്‍ ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുകയായിരുന്നു.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT