മമ്മൂട്ടി 
Around us

'താരങ്ങള്‍ക്ക് മാത്രമല്ല ലഹരി കിട്ടുന്നത്'; സിനിമയിലായാലും പുറത്തായാലും അതിനെ അനുകൂലിക്കേണ്ട കാര്യമില്ലെന്ന് മമ്മൂട്ടി

സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരി ലഭിക്കുന്നത്. ലഹരി ഉപയോഗം ഒട്ടും ഗുണകരമായ കാര്യമല്ല, സിനിമയിലായാലും പുറത്തായാലും അതിനെ അനുകൂലിക്കേണ്ട കാര്യമില്ല. ലഹരി ഇവിടെ ഉപയോഗിക്കരുത് എന്ന ബോര്‍ഡ് എഴുതിവെയ്ക്കാമെന്ന് അല്ലാതെ വേറെന്ത് ചെയ്യാന്‍ പറ്റുമെന്നും മമ്മൂട്ടി ചോദിച്ചു. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ജീവന് അപകടമുണ്ടാക്കുന്ന ലഹരിയുണ്ട്. സ്വഭാവത്തിന് മാറ്റം വരുത്തുന്നവയുണ്ട്, പക്ഷേ എല്ലാം ഇവിടെ ലഭിക്കും. ഇത്രയും കള്ള് ഷാപ്പ് തുറന്ന് വെച്ചിട്ട് നമുക്ക് മദ്യനിരോധനം പറയാന്‍ പറ്റുമോ. ഇത് ഇവിടെ ലഭിക്കുന്നു എന്നത് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതാണെന്നും മമ്മൂട്ടി പറഞ്ഞു.

നേരത്തെ ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തില്‍ തൊഴില്‍ നിഷേധം തെറ്റാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആരെയും വിലക്കാന്‍ പാടില്ല, എന്തിനാണ് അന്നം മുട്ടിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമയിലെ വിലക്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ മറുപടി. ആദ്യം ആരെയും വിലക്കിയിട്ടില്ലെന്നാണ് അറിയുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ വിലക്കുണ്ടെന്ന് ആവര്‍ത്തിച്ചപ്പോഴാണ്, ആരെയും വിലക്കാന്‍ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞത്.

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

'ഭരതനാട്യം' ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് 'മോഹിനിയാട്ടം' നിരാശ നൽകിയില്ല: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

ഇന്ത്യയെ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാൻ ദക്ഷിണേന്ത്യ മുന്നിൽ നിൽക്കും: സി.ഐ.ഐ

'മെല്ലവേ മെല്ലവേ'; ഷറഫുദ്ദീന്റെ ഫാമിലി റോം-കോം എന്റർടെയ്‌നർ 'മധുവിധു'വിലെ ആദ്യ ഗാനം

SCROLL FOR NEXT