Around us

സുധാകരന്റെ കാലത്തെ ദേശീയ പാത നിര്‍മ്മാണത്തില്‍ റിയാസിന് പരാതി, കത്തില്‍ ദുരുദ്ദേശമില്ലെന്ന് ആരിഫ്

ആലപ്പുഴ: ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ ദേശീയപാത പുനര്‍നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനാണ് അരൂര്‍- ചേര്‍ത്തല ദേശീയ പാത നിര്‍മ്മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് സമര്‍പ്പിച്ചത്.

കത്തു ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 36 കോടി രൂപ ചെലവില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയോടെയായിരുന്നു പുനര്‍നിര്‍മ്മാണം.

മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മിച്ച റോഡിന് ഗുണനിലവാരം പോരെന്നും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് റിയാസിന് അയച്ച കത്തില്‍ പറയുന്നു.

കത്ത് പുറത്തായതിന് പിന്നാലെ മുന്‍ മന്ത്രി ജി.സുധാകരനെ ന്യായീകരിച്ച് ആരിഫ് എം.പി രംഗത്തെത്തി. '' അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെട്ടിട്ടുണ്ടാകില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികള്‍. അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണം,'' ആരിഫ് പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT