Around us

യുഎപിഎ ചുമത്തിയത് അന്യായമെന്ന് എം സ്വരാജ്; ‘തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’

THE CUE

സിപിഐഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് അന്യായമാണെന്ന് എം സ്വരാജ് എംഎല്‍എ. യുഎപിഎ കരിനിയമമായാണ് സിപിഐഎം കണക്കാക്കുന്നത്. തന്റെയും അഭിപ്രായം അതാണെന്നും എം സ്വരാജ്. സാധാരണ നടപടി പോലെ എടുത്ത് ഉപയോഗിക്കേണ്ടതല്ല യുഎപിഎ. കൊടുംഭീകരര്‍ക്കെതിരെ യുഎപിഎ ചുമത്തിയാല്‍ ജനങ്ങള്‍ക്ക് പൊതുവേ പ്രശ്നമുണ്ടാകില്ല. മുന്‍വിധിയോടെ ഇത്തരം വകുപ്പുകള്‍ പ്രയോഗിക്കുന്നത് തെറ്റാണ്.

സര്‍ക്കാര്‍ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്്. പൊലീസ് തെറ്റായ നടപടി സ്വീകരിച്ചാലും സര്‍ക്കാര്‍ അനുമതിയില്ലാതെ യുഎപിഎ നിലനില്‍ക്കില്ല. പൊലീസിന് സംഭവിച്ച തെറ്റ് തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലഭ്യമായ വിവരങ്ങളുടെയും വാര്‍ത്തയുടെയും അടിസ്ഥാനത്തില്‍ തെറ്റായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നതെന്നും സ്വരാജ് പറഞ്ഞു.

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പന്തീരാങ്കാവില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരെ പൊലീസ് സ്വീകരിച്ച നടപടികള്‍ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കി. യുഎപിഎ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പ്രമേയം വ്യക്തമാക്കുന്നു. അലന് നിയമസഹായം നല്‍കുമെന്ന് പാര്‍ട്ടിയുടെ പ്രാദേശിക ഘടകവും വ്യക്തമാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT