Around us

പെണ്‍കുട്ടിയുടെ കുടുംബം അസൗകര്യം അറിയിച്ചു; ഇടത് എംപിമാരുടെ ഹത്രാസ് യാത്ര മാറ്റി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള ഇടത് എംപിമാരുടെ യാത്ര മാറ്റിവെച്ചു. പെണ്‍കുട്ടിയുടെ കുടുംബം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ന് നടത്താനിരുന്ന യാത്ര മാറ്റിവെച്ചത്. സിപിഎം, സിപിഐ, എല്‍ജെഡി പ്രതിനിധികളായിരുന്നു ബന്ധുക്കളെ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

കേരളത്തില്‍ നിന്നും എളമരം കരിം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളെ കാണുന്നതിനൊപ്പം ഗ്രാമീണരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയാനും സംഘം തീരുമാനിച്ചിരുന്നു. ജില്ലാ കളക്ടര്‍, പൊലീസ് മേധാവി എന്നിവരെയും സന്ദര്‍ശിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹത്രാസ് സന്ദര്‍ശിച്ചതിന് ശേഷം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാനായിരുന്നു ഇടത് എംപിമാരുടെ തീരുമാനം. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എംപിമാര്‍ അറിയിച്ചിരുന്നു. ഹത്രാസ് കേസ് ഇന്നലെ സിബിഐ ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT