Around us

ജോ ജോസഫും മമ്മൂട്ടിയെ കാണാനെത്തി; വികസനത്തിന് പിന്തുണ ഉറപ്പ് നല്‍കിയെന്ന് പി. രാജീവ്

തൃക്കാക്കര ഉപതെരഞ്ഞെടുുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് മമ്മൂട്ടിയെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. തൃക്കാക്കരയുടെ വികസനത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് മമ്മൂട്ടി ഉറപ്പ് നല്‍കിയതായി ഡോ. ജോ ജോസഫും മമ്മൂട്ടിയുമൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മന്ത്രി പി രാജീവ് ഫേസബുക്കില്‍ കുറിച്ചു.

വേദികള്‍ പലതും മമ്മൂട്ടിയോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും താരത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണെന്ന് ജോ ജോസഫും കുറിച്ചു. കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട് വിഷയങ്ങള്‍, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കു വയ്ക്കാന്‍ സാധിച്ചു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നല്‍കിയെന്നും ജോ ജോസഫ് പറഞ്ഞു.

പ്രചരണം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസും മമ്മൂട്ടിയെ കാണാനെത്തിയിരുന്നു. ഹൈബി ഈഡന്‍ എംപിക്കും നടന്‍ രമേഷ് പിഷാരടിയ്ക്കുമൊപ്പമായിരുന്നു ഉമ തോമസ് മമ്മൂട്ടിയെ കണ്ട് വോട്ട് ചോദിക്കാനെത്തിയത്. മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി.

ജോ ജോസഫിന്റ കുറിപ്പ്

മഹാനടനോടൊപ്പം...

ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഒരിക്കല്‍ ഒരു പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വേദികള്‍ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി.

കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട് വിഷയങ്ങള്‍, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കു വയ്ക്കാന്‍ സാധിച്ചു. കൊച്ചി മേയറും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സ. എ അനില്‍ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നല്‍കി.

മഹാനടന് നന്ദി ...

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT