Around us

‘പൗരത്വനിയമം മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമല്ല’ ; മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പെന്ന് ലത്തീന്‍ പള്ളികളില്‍ ഇടയലേഖനം

THE CUE

റിപ്പബ്ലിക് ദിനത്തില്‍ ലത്തീന്‍ കത്തോലിക്കാ പള്ളികളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടയലേഖനം. പൗരത്വ ഭേദഗതി നിയമം ജനാധിപത്യ സങ്കല്‍പ്പത്തിന് വിരുദ്ധവും, രാജ്യത്തെ മതേതര സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതാണെന്നും ഇടയലേഖനത്തിലൂടെ സഭ വ്യക്തമാക്കുന്നു. സഭയ്ക്ക് കീഴില്‍ വരുന്ന എല്ലാ പള്ളികളിലും രാവിലെ ഇടയലേഖനവും തുടര്‍ന്ന് ഭരണഘടനയുടെ ആമുഖവും വായിച്ചു.

രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വ ഭേദഗലി നിയത്തിലൂടെ നടപ്പാക്കുന്നത്. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തെ സര്‍വജനങ്ങളുടെയും പ്രശ്‌നമാണെന്നും തിരുവനന്തപുരം പാളയം പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭരണാധികാരികള്‍ മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നിയമത്തിന്റെ ആന്തരാര്‍ത്ഥങ്ങളിലും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രങ്ങളുടെയും പ്രസ്താവനകള്‍ വിലയിരുത്തുമ്പോഴും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുന്നുവെന്ന് ഇടയലേഖനം പറയുന്നു.

ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ മൗലീക തത്വങ്ങള്‍ക്ക് എതിരാണ്. സമത്വം, സ്വാതന്ത്ര്യം, തുല്യത, നീതി എന്നിവയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ എന്ന് ഭരണഘടനയുടെ ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. ഈ മൗലിക ആദര്‍ശങ്ങള്‍ക്കെതിരായാണ് പൗരത്വ നിയമഭേദഗതിയെ മനസിലാക്കാന്‍ സാധിക്കുന്നത്. മതേതര ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും, മതേതര ഇന്ത്യയ്ക്കായി യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ആവശ്യമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT