Around us

ലീഗില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി വേണ്ട; കടുത്ത എതിര്‍പ്പുമായി കെ.പി.എ മജീദ്

നിയമസഭയിലേക്ക് സ്ത്രീകളെ മത്സരിപ്പിക്കുവാനുള്ള ആലോചനയ്ക്കിടെ കടുത്ത എതിര്‍പ്പുമായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ ഇത്തവണ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. ഇതിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ കെ.പി.എ മജീദ് ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു.

സ്ത്രീകളെയും യുവാക്കളെയും പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പാര്‍ട്ടിക്കുള്ളില്‍ അത്തരം ചര്‍ച്ചകളില്ലെന്നായിരുന്നു കെ.പി.എ മജീദിന്റെ പ്രതികരണം. ചില മാന്യസ്ത്രീകള്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണ്. മാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

വനിതാ ലീഗ് നേതാക്കളായ കുല്‍സു ടീച്ചര്‍, നൂര്‍ബിന റഷീദ് എന്നിവരും സീറ്റ് ലഭിക്കുകയാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. 1996ല്‍ കോഴിക്കോട് സൗത്തില്‍ ഖമറുന്നീസ അന്‍വര്‍ ആയിരുന്നു ലീഗിന്റെ വനിത സ്ഥാനാര്‍ത്ഥി. സ്ത്രീകളെ മത്സരിപ്പിക്കാത്തതിനെതിരെ കടുത്ത വിമര്‍ശനം ലീഗിനെതിരെ ഉയരാറുണ്ട്.

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ട്: ലക്ഷ്മി മേനോന്‍

SCROLL FOR NEXT