Around us

കേസെടുക്കില്ലെന്ന് പറഞ്ഞു, അറിഞ്ഞുവന്നപ്പോള്‍ പിഴ 17500; ലോക്ക്ഡൗണ്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് പോയ കുടുംബത്തെ പിഴിഞ്ഞ് പൊലീസ്

നെടുങ്കണ്ടം: ലോക്ഡൗണ്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് പോയ തൊഴിലാളി കുടുംബത്തിന് 17500 രൂപ പിഴയിട്ട് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച ക്ഷേത്രത്തിലേക്ക് കാറില്‍ നെടുങ്കണ്ടത്തേക്ക് യാത്ര ചെയ്ത കൊക്കയാര്‍ കൊടികുത്തി എസ്റ്റേറ്റിലെ തൊഴിലാളിയായ മാന്തറയില്‍ മോഹനനും കുടുംബത്തിനുമാണ് പൊലീസ് പിഴ ഈടാക്കിയത്. 3500 രൂപയാണ് ഒരാളില്‍ നിന്ന് ഈടാക്കിയത്.

വളഞ്ഞങ്ങാനത്ത് വെച്ച് മോഹനനും കുടുംബവും സഞ്ചരിച്ച കാര്‍ പൊലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സത്യവാങ്മൂലം കാണിച്ച് ക്ഷേത്രത്തില്‍ പോകുകയാണെന്ന് അറിയിച്ചു.

തിരിച്ചുവരുന്ന വഴി ആശുപത്രിയില്‍ കൂടി പോകേണ്ടതിനാലാണ് ലോക്ഡൗണ്‍ ദിനത്തില്‍ യാത്ര ചെയ്യുന്നതെന്നും പൊലീസിനോട് പറഞ്ഞു.

കുടുംബത്തിന്റെ പേരും മേല്‍ വിലാസവും എഴുതി വാങ്ങിച്ച പൊലീസ് കേസെടുക്കില്ലെന്ന് പറയുകയും ചെയ്‌തെന്ന് മോഹനന്‍ പറയുന്നു. പിന്നീടാണ് കേസെടുത്തെന്ന് അറിയുന്നത്.

ഇതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചപ്പോഴാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും 3500 രൂപ വീതം പിഴ അടക്കണമെന്ന് പൊലീസ് പറയുകയും ചെയ്തത്.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT