Around us

അദാനിക്ക് അന്ത്യശാസനം; വിഴിഞ്ഞം പദ്ധതി മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍; പാറയില്ലെന്ന് വിശദീകരണം

THE CUE

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് അദാനി പോര്‍ട്ട്‌സിന് അന്ത്യശാസനം. കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചുവെന്ന് നിയമസഭാ സമിതി കുറ്റപ്പെടുത്തി. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. നിര്‍മ്മാണത്തിനാവശ്യമായ പാറ ലഭിക്കാത്തതാണ് പദ്ധതി വൈകുന്നതില്‍ അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ഇത് നിയമസഭാ സമിതി തള്ളി.

പദ്ധതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ അദാനി ഗ്രൂപ്പില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണ കമ്പനി എംഡി ജയകുമാര്‍ അറിയിച്ചു. മൂന്ന് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാനം നല്‍കണമെന്നും ഡോക്ടര്‍ ജയകുമാര്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്വാറികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ പാറ ലഭിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ഇവിടെ കിട്ടില്ലെങ്കില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കണമെന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന സമിതിയുടെ ചെയര്‍മാന്‍ സി ദിവാകരന്‍ പറഞ്ഞു.

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ട്: ലക്ഷ്മി മേനോന്‍

വാലൻന്റൈൻസ് ഡേ സ്പെഷ്യൽ; ഭീഷ്മറിലെ ‘ഇത്തിരി പോന്നൊരു’ എന്ന ഗാനം പുറത്ത്

രണ്ടാം വരവ് വെറുതെയാകില്ല; ശ്രദ്ധ നേടി 'മോഹിനിയാട്ടം' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT