Around us

'ആദ്യം കണ്ടത് പുക വരുന്നത്, പെട്ടെന്ന് തന്നെ സ്ഥലം ലോക്കായി'; ദൃക്‌സാക്ഷി

കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റുള്‍പ്പടെ 14 പേര്‍ മരിച്ചുവെന്നാണ് അവസാനം ലഭിക്കുന്ന വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു വിമാനം റണ്‍വേയില്‍ നിന്ന് തെറ്റിമാറി അപകടമുണ്ടായത്. അപകടവിവരം അറിഞ്ഞ ഉടനെ പുക വരുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ പ്രദേശം പെട്ടെന്ന് തന്നെ ലോക്കായി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാകാത്ത രീതിയില്‍ പുക വരുന്നതാണ് ആദ്യം കണ്ടെതെന്നും പ്രദേശവാസി മീഡിയവണ്ണിനോട് പറഞ്ഞു.

എയര്‍പോര്‍ട്ട് ടാക്‌സികളായിരുന്നു ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്താനെത്തിയത്. ഈ വാഹനങ്ങളിലാണ് ആദ്യം പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആംബുലന്‍സുകളെത്തിയെന്നും സംഭവസ്ഥലത്തെത്തിയ പ്രദേശവാസി പറയുന്നു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പടെ 14 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗതയിലാണ് തെന്നിമാറിയതെന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT