Around us

ജമാ അത്തെ ഇസ്ലാമിയുടേത് യുഡിഎഫിന്റെ മുതുകില്‍ ചവിട്ടി ദൈവരാജ്യത്ത് പ്രവേശിക്കാനാകുമോയെന്ന പരീക്ഷണമെന്ന് എ.പി സുന്നി വിഭാഗം

യുഡിഎഫിന്റെ മുതുകില്‍ ചവിട്ടി ദൈവരാജ്യത്ത് കടക്കാമോയെന്ന് പരീക്ഷിക്കുകയാണ് ജമാ അത്തെ ഇസ്ലാമിയെന്ന് കാന്തപുരം എ.പി സുന്നി വിഭാഗം. അതിനായാണ് രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ട് വന്നതെന്നാണ് വിമര്‍ശനം. മുഖപത്രമായ സിറാജില്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി എഴുതിയ ലേഖനത്തിലൂടെയാണ് യുഡിഎഫ് വെല്‍ഫെയര്‍ സഖ്യത്തെ കടന്നാക്രമിക്കുന്നത്. ദൈവരാജ്യം സ്ഥാപിച്ചെടുക്കുകയെന്നത് സങ്കീര്‍ണ പ്രക്രിയയാണ്. ജനാധിപത്യം, മതേതരത്വം തുടങ്ങിയ താഗൂത്തിയന്‍ ചേരുവകള്‍ സമാസമം ചേര്‍ത്തുവേണം ഏകദൈവ പരാമധികാര രാജ്യം സ്ഥാപിച്ചെടുക്കാന്‍ . അതിനുവേണ്ടി മാത്രമാണ് പാര്‍ട്ടിയുണ്ടാക്കിയതും ഇപ്പോള്‍ യുഡിഎഫുമായി സഖ്യത്തിലേര്‍പ്പെടുന്നതും.

ഇന്ത്യന്‍ ഭരണഘടന, ജനാധിപത്യം, മതേതരത്വം, തെരഞ്ഞൈടുപ്പ് , സര്‍ക്കാര്‍ ജോലികള്‍, ഇന്ത്യന്‍ കോടതികള്‍ ഇതെല്ലാം വര്‍ജ്യമാണെന്ന് വിശ്വസിക്കുന്ന അത്യപകടകരമായ വാദങ്ങള്‍ ഇന്നും ജമാ അത്തെ ഇസ്ലാമി പിന്‍തുടരുന്നു. അവ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി സാഹിത്യങ്ങള്‍ അച്ചടിച്ച് പ്രചരിപ്പിക്കുന്നു. ഇന്ത്യയില്‍ കലാപവും സംഘര്‍ഷവും വിറ്റ് ജീവിക്കുന്നതാണ് ഇവരുടെ രീതി. സമാധാനാന്തരീക്ഷത്തില്‍ സാമ്രാജ്യത്വമില്ല. ജമാ അത്തെയോ ഹിന്ദുത്വയോ ഇല്ലെന്നും ലേഖനത്തില്‍ പരാര്‍ശിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭരണത്തിന്റെ അഭാവത്തില്‍ ഭൂമിയിലെ ദൈവീക പരമാധികാരം നഷ്ടപ്പെടുമെന്നും ദൈവാധികാരത്തെ പുനസ്ഥാപിക്കാനായി പ്രവര്‍ത്തിക്കേണ്ടത് ജമാ അത്തെയുടെ ബാധ്യതയാണെന്നും അവര്‍ സിദ്ധാന്തിക്കുന്നു. മുസ്ലിം ലോകം ഈ വിധ്വംസക സംഘത്തെ അംഗീകരിക്കുന്നില്ല, അവ ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കുന്നതുമല്ല. ജമാ അത്തെ ബന്ധം ലീഗിനെ കൂടുതല്‍ മലിനമാക്കും. അത് തിരിച്ചറിയുന്നതാണ് മുസ്ലിം ലീഗിനും യുഡിഎഫിനും നല്ലതെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.

സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് ഒരു മടിയുണ്ട്,റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യുവാനാണ് എളുപ്പം: ആസിഫ് അലി

'മാ വന്ദേ'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ

ചെറുപ്പം മുതലേ നിറത്തിന്‍റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്: ചന്തു സലിം കുമാര്‍

അനുമതി ഇല്ലാതെ ഗാനങ്ങൾ ഉപയോഗിച്ചു എന്ന ഇളയരാജയുടെ പരാതി; അജിത്തിന്റെ ​'ഗുഡ് ബാഡ് അ​ഗ്ലി' നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

നാഗ് അശ്വിന്‍ എന്‍റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വലിയൊരു അവാര്‍ഡ് കിട്ടിയ ഫീലായിരുന്നു: ഷിബിൻ എസ് രാഘവ്

SCROLL FOR NEXT