Around us

എകെജി സെന്റര്‍ ആക്രമിച്ചതിന് പിന്നില്‍ ജയരാജന്റെ ചെറിയ ബുദ്ധി; പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടിക്കാമെന്ന് സുധാകരന്‍

എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി ജയരാജന്റെ ചെറിയ ബുദ്ധിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകുമെന്നും സുധാകരന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ജയരാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംശമുണ്ട്. സി.പി.ഐ.എമ്മിനുള്ളില്‍ ജയരാജനെതിരെ അമര്‍ഷമുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ അക്രമിച്ച സംഭവത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ജയരാജന്‍ പ്രതിയാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം.

'എ.കെ.ജി സെന്റര്‍ തകര്‍ത്തത് ആരെന്ന് ഇ.പി. ജയരാജന് മാത്രം അറിയാം. അദ്ദേഹം പ്രതിയായാല്‍ അല്ലേ പ്രതികളെ പിടിക്കാനാവൂ. അദ്ദേഹത്തിന്റെ ആളെ പ്രതിയാക്കിയാല്‍ അദ്ദേഹം സമ്മതിക്കില്ല. മറ്റു പ്രതികളെ പിടിക്കാന്‍ പൊലീസുകാര്‍ക്ക് തെളിവില്ല. സത്യസന്ധമായി പറഞ്ഞാല്‍ ജയരാജന്റെ ക്രിയേഷനാണിത്. വിമാനത്തിലുണ്ടായ സംഭവത്തിന്റെ ആവര്‍ത്തനമാണിത്. ജയരാജന്‍ ഇപ്പോള്‍ ആ കേസില്‍ പ്രതിയല്ലെങ്കിലും ഇന്ന് അല്ലെങ്കില്‍ നാളെ അദ്ദേഹം പ്രതിയാകും. അതില്‍ ഒരു സംശയവും വേണ്ട,' സുധാകരന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ തലയില്‍ ഉണ്ട നടന്ന കഥയറിയില്ലേ? എത്ര വര്‍ഷമാണ് ആ ഉണ്ടയും കൊണ്ട് നടന്നത് പാവം. ഇപ്പോഴാണ് ആ ഉണ്ട പോയത്. ഇപ്പോള്‍ ആ ഉണ്ട ദ്രവിച്ചു പോയെന്നും സുധാകരന്‍ പരിഹസിച്ചു.

സി.പി.ഐ.എമ്മിനകത്ത് ഒരുപാട് നേതാക്കള്‍ പരസ്പരം സംസാരിക്കുന്നത് ആക്രമണം ജയരാജന്‍ ഉണ്ടാക്കിയത് എന്നാണ് എന്നു തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. ഞങ്ങള്‍ എകെജി സെന്റര്‍ ആക്രമിക്കാന്‍ പോകുന്നുണ്ടെങ്കില്‍, ആക്രമിച്ചാല്‍ ആക്രമിച്ചത് പോലെയിരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT