Around us

ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുക്കിയ ജസ്റ്റിസ് ഗൗറിന് പുതിയ പദവി; വിരമിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനം

THE CUE

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുക്കിയ മുന്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസിന് പുതിയ പദവി. വിരമിച്ച് ആഴ്ച്ചകള്‍ക്കകം ജസ്റ്റിസ് സുനില്‍ ഗൗറിനെ എടിപിഎംഎല്‍എ ചെയര്‍പേഴ്‌സണായി നിയമിക്കും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണലാണ് എടിപിഎംഎല്‍എ. ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് മന്‍മോഹന്‍ സിങ് വിരമിക്കുന്നതിന്റെ പിറ്റേന്ന് തന്നെ, സെപ്റ്റംബര്‍ 23ന് സുനില്‍ ഗൗര്‍ ചുമതലയേല്‍ക്കുമെന്ന വിവരം മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, ആഗസ്റ്റ് 20നാണ് ചിദംബരം കുറ്റാരോപിതനായ കേസ് സുനില്‍ ഗൗര്‍ പരിഗണിച്ചത്. ഐഎന്‍എക്‌സ് കേസില്‍ സിബിഐയുടെ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി ഗൗര്‍ തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ സൂത്രധാരനാണ് ചിദംബരമെന്ന് ഗൗര്‍ വിശേഷിപ്പിക്കുകയും ചെയ്തു. സിബിഐ സീല്‍ ചെയ്ത കവറില്‍ നല്‍കിയ കുറിപ്പ് കേസില്‍ വാദം കേട്ടതിന് ശേഷം അക്ഷരം പ്രതി വായിച്ചുകേള്‍പ്പിക്കുകയാണ് ഗൗര്‍ ചെയ്തതെന്ന ഗുരുതര ആരോപണം ചിദംബരത്തിന്റെ അഭിഭാഷകര്‍ ഉന്നയിച്ചിരുന്നു.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത് പൗരാവകാശവിരുദ്ധമാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. കുറ്റാരോപിതന്‍ രാജ്യം വിട്ടുപോകാനോ തെളിവുനശിപ്പിക്കാനോ സാധ്യതയില്ലെങ്കില്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ചിദംബരത്തിന്റെ കേസില്‍ വിധി പറയാന്‍ ഹൈക്കോടതി എടുത്ത കാലതാമസവും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലെ നിഗമനവും പരാമര്‍ശങ്ങളും ഭയാനകമാണെന്ന് നിയമവിദഗ്ധന്‍ അഡ്വ. കാളീശ്വരം രാജ് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ അന്തിമവിധി പുറപ്പെടുവിക്കുന്ന രീതിയില്‍ പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഒരു മുന്‍കൂര്‍ജാമ്യഹര്‍ജിയിലെ ഉത്തരവില്‍ നടത്താന്‍ പാടില്ലായിരുന്നു. ഒരു ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ ഈ കേസില്‍ വലിയ പരാജയമാണ് ഡല്‍ഹി ഹൈക്കോടതിക്ക് സംഭവിച്ചത്.
അഡ്വ. കാളീശ്വരം രാജ്

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കുറ്റാരോപിതരായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാനുള്ള വഴിയൊരുക്കി ഉത്തരവിട്ടതും ഗൗര്‍ ആണ്. സാമ്പത്തികവിഷയങ്ങളിലെ മന്ത്രിസഭാ തീരുമാനങ്ങള്‍ അടങ്ങിയ രഹസ്യരേഖകള്‍ കൈവശം വെച്ച കേസില്‍ പ്രതികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഫീസര്‍മാരെ വിചാരണ ചെയ്യാനുള്ള കീഴ്‌ക്കോടതി ഉത്തരവ് ഗൗര്‍ ആഗസ്റ്റ് ഒന്നിന് റദ്ദു ചെയ്തതും വാര്‍ത്തയായിരുന്നു.

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT