Around us

കൂടത്തായി സീരിയല്‍ വിലക്കില്‍ തന്നെ, സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി

THE CUE

'കൂടത്തായി' സീരിയലിന് വിലക്ക് തുടരുമെന്ന് ഹൈക്കോടതി. കൂടത്തായി കൂട്ടക്കൊലപാതകത്തെ അടിസ്ഥാനമാക്കി ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്' എന്ന സീരിയലിന്റെ സ്റ്റേ നീക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
സ്റ്റേ ഏകപക്ഷീയമാണന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതിയുടെ ഉത്തരവ് എന്നുമായിരുന്നു ചാനലിന്റെ വാദം. സംപ്രേഷണം തടഞ്ഞുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവ് അനാവശ്യമാണെന്ന വാദത്തിനെതിരെയാണ് കോടതി നിര്‍ദേശം.

കൊലപാതകക്കേസിലെ മുഖ്യ സാക്ഷിയും ഹര്‍ജിക്കാരനുമായ കൂടത്തായി സ്വദേശി മുഹമ്മദിനോടും ഡിജിപിയോടും, എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം.

ആര്‍ ശ്രീകണ്ഠന്‍ നായരുടെ തിരക്കഥയില്‍ ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര സംവിധാനം ചെയ്തിരുന്നത്. പരമ്പരയില്‍ മുഖ്യകഥാപാത്രമായ ജോളിയെ അവതരിപ്പിച്ചിരുന്നത് സിനിമാ താരം മുക്തയണ്. കഴിഞ്ഞ ജനുവരി 22-നായിരുന്നു സീരിയല്‍ സ്റ്റേ ചെയ്തത്. ജോളിയുടെ മക്കളുടെ പരാതിയിലായിരുന്നു നടപടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുണ്ട്, ഈ സാഹചര്യത്തില്‍ സീരിയലിന്റെ സംപ്രേഷണം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

'കേസിലെ നിര്‍ണായക സാക്ഷികളാണ് ഞാനും അമ്മയും. ഞങ്ങള്‍ ഇരുവരുടേയും മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കിത്തന്നെയാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതു ഞങ്ങളുടെ സ്വകാര്യതയെ സാരമായി ബാധിക്കും' കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജോളിയുടെ മകന്‍ പറയുന്നു.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT