Around us

ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ, അഞ്ച് പേര്‍ കസ്റ്റഡിയില്‍

തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ അഞ്ച് പേര്‍ പൊലീസ് പിടിയില്‍. ഇവരില്‍ പാലക്കാട് സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹിയുമായ ശിവദാസന്‍, പാലക്കാട് വെമ്പായ സ്വദേശിയായ ഷുക്കൂര്‍ എന്നിവരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു.

തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാക്കി മൂന്ന് പേര്‍ കണ്ണൂര്‍ കോഴിക്കോട് കൊല്ലം ജില്ലകളിലുള്ളവരാണ്. ഇവരെ അതത് ജില്ലകളിലെ സ്‌റ്റേഷനുകളിലാണ് എത്തിച്ചിരിക്കുന്നത്. ഇവരുടെ ഫോണും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ജോ ജോസഫിന്റേതെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വ്യാജ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ നേരത്തെ തന്നെ സി.പി.ഐ.എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഡി.ജി.പിക്കടക്കം പരാതി നല്‍കിയിരുന്നുവെന്ന് മന്ത്രി പി. രാജീവും എം. സ്വരാജും വ്യക്തമാക്കിയിരുന്നു.

സംഭവത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് ദയാ പാസ്‌കല്‍ പറഞ്ഞിരുന്നു.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT