Around us

‘തീവ്രവാദ സംഘത്തിലേക്ക് കുട്ടികളെ നല്‍കിയില്ല’, 52 ഗ്രാമവാസികളെ ക്രൂരമായി കൊലപ്പെടുത്തി ഇസ്ലാമിക മതമൗലികവാദികള്‍

THE CUE

സൗത്ത് ആഫ്രിക്കയിലെ മൊസാംബിക്കില്‍ 52 ഗ്രാമവാസികളെ ഇസ്ലാമിക മതമൗലികവാദികള്‍ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഗ്രാമത്തിലെ കുട്ടികളെയും ചെറുപ്പക്കാരെയും സംഘത്തില്‍ ചേര്‍ക്കാനെത്തിയ ഇവരെ ഗ്രാമവാസികള്‍ തടഞ്ഞതാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുയിദുംബെ ജില്ലയിലെ സിറ്റാക്‌സില്‍ സംഭവമുണ്ടായത്. രണ്ട് ആഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. അക്രമികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ധാതുസമ്പത്തിനാല്‍ സമ്പന്നമായ മേഖലയില്‍ 'ഇസ്ലാമിക രാജ്യം' സ്ഥാപിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി തീവ്രവാദികള്‍ അടുത്തിടെയായി ആക്രമണം ശക്തമാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പിടിച്ചെടുക്കുകയും, റോഡുകള്‍ തടയുകയും, നഗരങ്ങളിലും ഗ്രാമങ്ങളുലും ഐഎസിന്റേതിന് സമാനമായ പതാകകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT