ചര്‍ച്ചകള്‍ പരാജയമായതിന് പിന്നാലെ അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചടിച്ച് ഇറാന്‍. ഇസ്രായേലും അമേരിക്കയും ടെഹ്‌റാനില്‍ മിസൈല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇറാന്‍ തിരിച്ചടിച്ചു.
ബഹറൈനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയാണ് ആദ്യ ആക്രമണം നടന്നത്. പിന്നാലെ ഖത്തറില്‍ ദോഹയിലും ആക്രമണമുണ്ടായി. സൗദി അറേബ്യയില്‍ റിയാദിലും കുവൈറ്റിലും യുഎഇയില്‍ അബുദാബിയിലും ദുബായിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന് നേരെ ഇസ്രായേലാണ് ആദ്യം ആക്രമണം നടത്തിയത്. പിന്നാലെ ഇതിന് അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. അതിന് ശേഷമാണ് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ എത്തിയത്.