Around us

'നീതിന്യായ വ്യവസ്ഥയിലുള്ള കൈകടത്തല്‍'; ടീസ്റ്റയുടെ അറസ്റ്റിനെ അപലപിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ

ടീസ്റ്റ സെതള്‍വാദിന്റെ അറസ്റ്റിനെ അപലപിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്താലാണിതെന്നും ടീസ്തയെയും രണ്ട് ഉദ്യോഗസ്ഥരെയും വിട്ടയക്കണമെന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ പരാമര്‍ശം അനുചിതമാണെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

'ടീസ്റ്റ സെതള്‍വാദിനും മറ്റു രണ്ട് പേര്‍ക്കെതിരെയും എടുത്ത നിയമനടപടിക്കെതിരെ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷന്റെ പ്രതികരണം കണ്ടു. ഈ പ്രതികരണം അനുചിതവും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്,'വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

വ്യവസ്ഥാപിത നീതിന്യായ പ്രക്രിയയിലൂടെയാണ് നിയമലംഘനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ അതോരിറ്റി പ്രതികരിക്കുന്നത്. അത്തരം നിയമപരമായ നടപടികളെ ആക്ടിവിസത്തിനെതിരെയുള്ള വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വക്താവ് പറഞ്ഞു.

അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ടീസ്റ്റയുടെയും മറ്റു രണ്ട് പേരുടെയും അറസ്റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്നതാണ്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ അവരെ പീഡിപ്പിക്കുന്നതെന്നും എത്രയും വേഗം വിട്ടയക്കണമെന്നുമാണ് മനുഷ്യാവകാശ കൗണ്‍സില്‍ പറഞ്ഞത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT