Around us

"നൂറ് കൊല്ലം മുമ്പാണ് ഈ 'ലവ് ജിഹാദ്' ഉണ്ടായിരുന്നതെങ്കിൽ ഞാൻ ജനിക്കില്ലായിരുന്നു"; മല്ലിക സാരാഭായ്

നൂറ് വർഷങ്ങൾക്ക് മുമ്പ് 'ലവ് ജിഹാദ്' ഉണ്ടായിരുന്നെങ്കിൽ താൻ ജനിക്കില്ലായിരുന്നു എന്ന് നർത്തകിയും കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായ്. തന്റെ മാതാപിതാക്കളും അവരുടെ പൂർവ്വികരും വ്യത്യസ്ത മത വിഭാ​ഗങ്ങളിൽ നിന്ന് വിവാഹം കഴിച്ചവരായിരുന്നു എന്നും, ലവ് ജിഹാദ് പറഞ്ഞ് വരുന്നവർ അന്ന് ഇല്ലാതിരുന്നതിനാലാണ് അവർക്ക് ഒന്നിക്കാൻ കഴിഞ്ഞതെന്നും മല്ലിക സാരാഭായ് പറഞ്ഞു. തിരുവനന്തപുരത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

"എൻറെ അച്ഛനും അമ്മയും രണ്ടു മതത്തിൽ പെട്ടവരാണ്. എൻ്റെ അപ്പൂപ്പനും അമ്മൂമ്മയും രണ്ടു മതത്തിൽ പെട്ടവരാണ്. അന്നൊന്നും വ്യത്യസ്ത മതത്തിൽ നിന്ന് കല്യാണം കഴിക്കുമ്പോൾ ലവ് ജിഹാദ് എന്ന് പറഞ്ഞ് ആരും വരില്ലായിരുന്നു. ഇന്ന് അങ്ങനെയല്ല. ഇന്ന് ലൗ ജിഹാദ് എന്ന് പറഞ്ഞു ഒരു കൂട്ടർ വരും",

മല്ലിക സാരാഭായ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ദ ക്യു ഇന്ന് ആദ്യം കൊടുത്ത ഫേസ്ബുക്ക് കാർഡിൽ 'ഇന്ന് ലവ് ജിഹാദ് ഉണ്ട്' എന്ന് മല്ലിക സാരാഭായ് പറഞ്ഞതായി രേഖപ്പെടുത്തിയത് തെറ്റാണ്, മല്ലിക സാരാഭായിയുടെ ഹിന്ദിയിലുള്ള പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നു.

തെറ്റായ കാർഡ് ദ ക്യു തന്നെ ഫേസ്‌ബുക്കിൽ നിന്ന് റിമൂവ് ചെയ്തിരുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT