Around us

‘വിചാരണയ്ക്ക് ഹാജരായില്ല’, ഹാര്‍ദിക് പട്ടേല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

THE CUE

രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദ്ദിക് പട്ടേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജനുവരി 24 വരെയാണ് കസ്റ്റഡി കാലാവധി. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഹാര്‍ദികിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദ് ജില്ലാ കോടതിയുടെ ഉത്തരവിലായിരുന്നു നടപടി. ഹാര്‍ദിക് വിചാരണ വൈകിപ്പിക്കുകയാണെന്ന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2015ല്‍ പട്ടീദാര്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് ഹാര്‍ദികിനെതിരെയുള്ള കേസ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഹാര്‍ദികിനെ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 2016ല്‍ ജാമ്യത്തിലിറങ്ങി. 2018ല്‍ ഹാര്‍ദികിനെ കൂടാതെ പ്രക്ഷോഭം നയിച്ച മറ്റുള്ളവര്‍ക്കെതിരെയും ശിക്ഷ വിധിച്ചു.

ഹാര്‍ദികിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സ്വീകരിച്ച കോടതി ശനിയാഴ്ച ഹാര്‍ദികിനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഹാര്‍ദിക് നിരന്തരം ഇളവ് തേടുകയാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് നടത്തുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT