Around us

ഗുജറാത്ത് കലാപം, മോദിക്ക് ക്ലീന്‍ ചിറ്റ് തന്നെയെന്ന് സുപ്രീം കോടതി; സാകിയ ജാഫ്രിയുടെ ഹര്‍ജി തള്ളി

ഗുജറാത്ത് കലാപ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ശരിവെച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ഇഹ്‌സാന്‍ ജാഫ്രി കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

പ്രത്യേക അന്വേഷണ സംഘം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നതുള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു സാകിയയുടെ ഹര്‍ജി.

ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ്വര്‍ മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കലാപത്തിനിടെ അലഹബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തിലാണ് സാകിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെടുന്നത്.

2012 ഫെബ്രുവരി എട്ടിന് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോദി അടക്കം 63 പേരെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT