Around us

ഗുജറാത്ത് കലാപം, മോദിക്ക് ക്ലീന്‍ ചിറ്റ് തന്നെയെന്ന് സുപ്രീം കോടതി; സാകിയ ജാഫ്രിയുടെ ഹര്‍ജി തള്ളി

ഗുജറാത്ത് കലാപ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ശരിവെച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ഇഹ്‌സാന്‍ ജാഫ്രി കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

പ്രത്യേക അന്വേഷണ സംഘം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നതുള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു സാകിയയുടെ ഹര്‍ജി.

ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ്വര്‍ മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കലാപത്തിനിടെ അലഹബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തിലാണ് സാകിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെടുന്നത്.

2012 ഫെബ്രുവരി എട്ടിന് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോദി അടക്കം 63 പേരെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT