Around us

ഗുജറാത്ത് കലാപം, മോദിക്ക് ക്ലീന്‍ ചിറ്റ് തന്നെയെന്ന് സുപ്രീം കോടതി; സാകിയ ജാഫ്രിയുടെ ഹര്‍ജി തള്ളി

ഗുജറാത്ത് കലാപ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ശരിവെച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ഇഹ്‌സാന്‍ ജാഫ്രി കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

പ്രത്യേക അന്വേഷണ സംഘം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നതുള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു സാകിയയുടെ ഹര്‍ജി.

ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ്വര്‍ മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കലാപത്തിനിടെ അലഹബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തിലാണ് സാകിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെടുന്നത്.

2012 ഫെബ്രുവരി എട്ടിന് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോദി അടക്കം 63 പേരെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT