Around us

‘ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ക്കുന്നു’;വെടിയേറ്റ് വീണതടക്കം സ്മൃതി ഗ്യാലറിയിലെ ചിത്രങ്ങള്‍ നീക്കിയതില്‍ ആഞ്ഞടിച്ച് തുഷാര്‍ ഗാന്ധി 

THE CUE

ഗാന്ധിസ്മൃതി ഗ്യാലറിയില്‍ നിന്ന് ബാപ്പു വെടിയേറ്റുവീണ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയതിനെതിരെ ആഞ്ഞടിച്ച് കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമനുസരിച്ചാണ് സുപ്രധാന ചിത്രങ്ങള്‍ നീക്കിയത്. ചിത്രങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണം. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. ഗാന്ധിസ്മൃതിയിലെ ചുവരുകളില്‍ നിന്ന് ആ ചിത്രങ്ങള്‍ നീക്കം ചെയ്യപ്പെട്ടത് ഹൃദയഭേദകമായ കാഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി തീസ് ജനുവരി മാര്‍ഗിലെ ഗാന്ധിസ്മൃതി ഗ്യാലറിയില്‍ നിന്നാണ് അദ്ദേഹം വെടിയേറ്റുവീണ ചിത്രങ്ങള്‍ എടുത്തുമാറ്റിയിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഗാന്ധി അവസാന നാളുകളില്‍ ചെലവഴിച്ചതും നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് രക്തസാക്ഷിയായതും ഇവിടെവെച്ചായിരുന്നു. പിന്നീട് ഈ സ്ഥലം മ്യൂസിയമാക്കി. വിഖ്യാത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്യര്‍ ബ്രെസണ്‍ പകര്‍ത്തിയ ഗാന്ധിയുടെ അന്ത്യനിമിഷങ്ങളടക്കം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ഡിജിറ്റൈസേഷന്റെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഈ ചിത്രങ്ങള്‍ നീക്കുകയായിരുന്നു. കേന്ദ്രസാസാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഗാന്ധിസ്മൃതിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്.നിറംമങ്ങിയതിനാലാണ് ഫോട്ടോകള്‍ മാറ്റിയതെന്നും അവ ഡിജിറ്റല്‍ വേര്‍ഷനിലുണ്ടെന്നുമാണ് സാംസ്‌കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്റെ വാദം. എന്നാല്‍ ഡിജിറ്റലില്‍ ചിത്രങ്ങള്‍ തോന്നിയതുമാതിരി ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും യാതൊരു കുറിപ്പും ചേര്‍ക്കാതെയാണ് ചേര്‍ത്തിരിക്കുന്നതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT