Around us

വിളിപ്പുറത്തുണ്ട്, കര്‍ഷകരുടെ ഏത് ആവശ്യവും ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി

കര്‍ഷകരുടെ ഏത് ആവശ്യത്തിനും വിളിപ്പുറത്തുണ്ടെന്ന് പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തിൽ മാറ്റമില്ലെന്നും തുടർ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. വിഷയത്തിൽ തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് പറഞ്ഞതുതന്നെയാണ് തനിക്കും ആവര്‍ത്തിക്കാനുള്ളതെന്നും സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ചര്‍ച്ചകളിലൂടെ വേണം പ്രശ്‌നപരിഹാരത്തിലെത്താൻ. 18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് സര്‍ക്കാർ നൽകിയ വാക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇക്കാര്യം നിങ്ങൾ ഒപ്പമുളളവരെ അറിയിക്കുക. രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്, കർഷകർക്ക് ഏതു സമയത്തും സര്‍ക്കാരിനെ സമീപിക്കാം', പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായം. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപാധ്യായ, ശിവസേന എം.പി. വിനായക റൗട്ട് തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങൾ വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടൻ സ്വീകരിക്കണമെന്നാണ് ഇവർ യോ​ഗത്തിൽ മുന്നോട്ട് വെച്ച ആവശ്യം.

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ട്: ലക്ഷ്മി മേനോന്‍

SCROLL FOR NEXT