Around us

പാറപൊട്ടിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിച്ചു; മഴ കുറഞ്ഞതിനാലെന്ന് സര്‍ക്കാറിന്റെ വിശദീകരണം 

THE CUE

സംസ്ഥാനത്ത് പാറപൊട്ടിക്കുന്നതിനും ഖനനത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. 24 മണിക്കൂര്‍ മഴ പെയ്താല്‍ വീണ്ടും നിയന്ത്രണം കൊണ്ടു വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തിലായിരുന്നു പാറഖനനം പൂര്‍ണമായി നിരോധിച്ചത്. സംസ്ഥാന പരിസ്ഥതി ആഘാത നിര്‍ണയ അതോറിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു നടപടി.

സര്‍ക്കാറിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികളാണ് ഉള്ളത്. വനത്തിനുള്ളിലടക്കം പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളും ഉണ്ട്. പാറഖനനവും ചെങ്കല്‍ ഖനനവും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സംസ്ഥാനത്ത് പാറഖനനം അനിയന്ത്രിതമായി നടക്കുന്നുണ്ടെന്ന് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി കണ്ടെത്തിയിരുന്നു. ക്വാറികള്‍ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്നത് ഉരുള്‍ പൊട്ടലിന് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT