Around us

'ആശുപത്രികൾ നാശത്തിന്റെ ദൃശ്യങ്ങളായി മാറുന്നു'; ​ഗാസയിൽ നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് ലോകാരോ​ഗ്യ സംഘടന തലവൻ

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു. നിരന്തരമായ വെടിവെപ്പും ബോംബാക്രമണവും മൂലം സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതായി ഡബ്ള്യു എച്ച് ഒ തലവൻ ടെഡ്രോസ് അദാനോം ഗ്രെബിയേസ് പറഞ്ഞു. .

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ശിഫയിലെ ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം പുനഃസ്ഥാപിച്ചു. അവിടുത്തെ സ്ഥിതിഗതികൾ ഭയാനകവും അപകടകരവുമാണ്. ഐക്യരാഷ്ട്രസഭ ഇടപെട്ടു ഉടൻ വെടിനിർത്തൽ കൊണ്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷിത കേന്ദ്രങ്ങളായിരിക്കേണ്ട ആശുപത്രികൾ മരണത്തിന്റെയും നാശത്തിന്റെയും നിരാശയുടെയും ദൃശ്യങ്ങളായി മാറുമ്പോൾ ലോകത്തിന് നിശബ്ദത പാലിക്കാൻ കഴിയില്ല എന്നും ഡബ്ള്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗ്രെബിയേസ് പറഞ്ഞു. മരണനിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അ​ദ്ദേഹം അറിയിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഇൻക്യുബേറ്ററുകൾ പ്രവർത്തിക്കാത്തതുമൂലം മൂന്ന് നവജാത ശിശുക്കളാണ് കഴിഞ്ഞ ദിവസം മരിച്ചത്. പലസ്തീൻ എൻക്ലേവിന്റെ വടക്ക് ഭാഗത്തുള്ള അൽ-ഷിഫ കോംപ്ലക്സ് ഉൾപ്പെടെയുള്ള ആശുപത്രികൾ ഇസ്രയേൽ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും രോഗികളെ പരിചരിക്കാൻ കഴിയുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT