Around us

'ആശുപത്രികൾ നാശത്തിന്റെ ദൃശ്യങ്ങളായി മാറുന്നു'; ​ഗാസയിൽ നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് ലോകാരോ​ഗ്യ സംഘടന തലവൻ

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു. നിരന്തരമായ വെടിവെപ്പും ബോംബാക്രമണവും മൂലം സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതായി ഡബ്ള്യു എച്ച് ഒ തലവൻ ടെഡ്രോസ് അദാനോം ഗ്രെബിയേസ് പറഞ്ഞു. .

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ശിഫയിലെ ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം പുനഃസ്ഥാപിച്ചു. അവിടുത്തെ സ്ഥിതിഗതികൾ ഭയാനകവും അപകടകരവുമാണ്. ഐക്യരാഷ്ട്രസഭ ഇടപെട്ടു ഉടൻ വെടിനിർത്തൽ കൊണ്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷിത കേന്ദ്രങ്ങളായിരിക്കേണ്ട ആശുപത്രികൾ മരണത്തിന്റെയും നാശത്തിന്റെയും നിരാശയുടെയും ദൃശ്യങ്ങളായി മാറുമ്പോൾ ലോകത്തിന് നിശബ്ദത പാലിക്കാൻ കഴിയില്ല എന്നും ഡബ്ള്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗ്രെബിയേസ് പറഞ്ഞു. മരണനിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അ​ദ്ദേഹം അറിയിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഇൻക്യുബേറ്ററുകൾ പ്രവർത്തിക്കാത്തതുമൂലം മൂന്ന് നവജാത ശിശുക്കളാണ് കഴിഞ്ഞ ദിവസം മരിച്ചത്. പലസ്തീൻ എൻക്ലേവിന്റെ വടക്ക് ഭാഗത്തുള്ള അൽ-ഷിഫ കോംപ്ലക്സ് ഉൾപ്പെടെയുള്ള ആശുപത്രികൾ ഇസ്രയേൽ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും രോഗികളെ പരിചരിക്കാൻ കഴിയുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT